ഗസ്സയിലേക്കുള്ള സഹായത്തില്‍ നിയന്ത്രണമേര്‍പെടുത്തി ഇസ്‌റാഈല്‍; ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു

Oct. 15, 2025, 2:34 p.m.

തെല്‍ അവിവ്: ഗസ്സയിലേക്കുള്ള സഹായത്തില്‍ നിയന്ത്രണമേര്‍പെടുത്തി ഇസ്‌റാഈല്‍. ഗസ്സയില്‍നിന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുന്നതില്‍ പ്രതികാര നടപടിയായാണ് നീക്കം. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിര്‍ത്തല്‍ കരാര്‍  ലംഘിക്കുമെന്നും സൈന്യം അറിയിച്ചു.

സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജന്‍സി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഗസ്സ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകള്‍ മാത്രമേ അനുവദിക്കൂ എന്നുമാണ് ഇസ്‌റാഈല്‍ അറിയിച്ചിരിക്കുന്നത്. ട്രക്കുകളുടെ എണ്ണം കുറക്കുന്നത് യു.എസ് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്‌റാഈലിന് കൈമാറി. ഇതോടെ എട്ട് മൃതദേഹങ്ങള്‍ കൈമാറിയതായി ഇസ്‌റാഈല്‍ അറിയിച്ചു. 28 മൃതദേഹങ്ങളില്‍ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥര്‍ വഴി ഇസ്‌റാഈല്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഏറ്റു വാങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. 

അതേസമയം, ഗസ്സയില്‍ യുദ്ധവിരാമ പ്രഖ്യാപനത്തിന് 24 മണിക്കൂര്‍ കഴിയുംമുമ്പേ വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ചൊവ്വാഴ്ച ഗസ്സയിലെ രണ്ടിടങ്ങളിലുണ്ടായ സൈനികാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുന്നു. ഗസ്സ സിറ്റിയിലെ ശുജാഇയ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിലെ അല്‍ ഫുഖാരിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം വീടുകള്‍ തേടി മേഖലയിലേക്ക് തിരിച്ചെത്തിയവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തിലെ ശറമുശ്ശൈഖില്‍ ഇസ്‌റാഈല്‍-ഹമാസ് ചര്‍ച്ചയെതുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായത്. തിങ്കളാഴ്ച രാത്രി ഈജിപ്തില്‍ നടന്ന ഗസ്സ അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഗസ്സയില്‍ യുദ്ധവിരാമമായതായി പ്രഖ്യാപനവും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടത്. എന്നാല്‍ ആക്രമണത്തെ ന്യായീകരിക്കുകയാണ് നെതന്യാഹു ഭരണകൂടവും.


MORE LATEST NEWSES
  • കൊടുവള്ളിയിൽ ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.
  • ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റ് വിജയം.
  • കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്തു
  • പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു
  • ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ, കിഴിശ്ശേരി സ്വദേശി മരിച്ചു
  • മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
  • ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍; കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍
  • കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
  • ദീപാവലിക്ക് ഹരിത പടക്കങ്ങൾ ആവാം; കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകി സുപ്രീം കോടതി
  • കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക കേരളത്തിൽ അന്തരിച്ചു
  • ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ
  • നല്ലളം പ്ലാസറ്റിക് ഗോഡൗണിലും ആക്രികടയിലും തീ പിടുത്തം; ഇരുകടകളും പൂർണ്ണമായും കത്തിനശിച്ചു
  • പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ;മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം
  • സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് സ്കൂൾ വാൻ ഇടിച്ച് 3 വയസ്സു കാരൻ മരിച്ചു
  • സ്വർണവിലയിൽ ഇന്നും വർദ്ധനവ്
  • താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു,
  • വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ലഹരി; 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • മരണ വാർത്ത
  • പാലക്കാട് മരിച്ച യുവാക്കൾ സുഹൃത്തുക്കൾ;ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കെന്ന് പൊലീസ്.
  • വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം തുടങ്ങുന്നു; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
  • രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടത്തിൽ 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു*
  • തദ്ദേശ തിരഞ്ഞെടുപ്പ്; ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ മത്സരിപ്പിക്കാൻ കോൺഗ്രസ്
  • കൊണ്ടോട്ടിയിൽ രണ്ട് പേർക്ക് മിന്നലേറ്റു
  • ശിരോവസ്ത്ര വിലക്ക്: സെന്റ് റീത്താസ് സ്കൂളിന് ഗുരുതര വീഴ്ച;ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണം മന്ത്രി ശിവൻകുട്ടി
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
  • ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ
  • ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊന്നു
  • കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
  • സ്വർണത്തിന് വൈകീട്ട് വീണ്ടും കൂടി; ഇന്ന് വില മാറിയത് മൂന്ന് തവണ
  • പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയില്‍
  • സ്കൂളിലെ ഹിജാബ് വിവാദം;സ്കൂൾ നിയമാവലി പാലിക്കാൻ തയാറെന്ന് കുട്ടിയുടെ പിതാവ്
  • മുന്‍ കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു
  • മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദുരന്തബാധിതർ പ്രതിഷേധിച്ചു
  • ഹൊസൂരിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശികളായ യുവാക്കൾ മരിച്ചു
  • നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച
  • കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
  • പുതിയ മെഡി.കോളജുകളിൽ ഡോക്ടർ തസ്തികകളില്ല; സർക്കാരിന്റെ കബളിപ്പിക്കൽ നാടകത്തിനെതിരേ ഡോക്ടർമാർ സമരത്തിലേക്ക്
  • ജെ.പി.-ലോഹ്യ-മുലായം സിംഗ് യാദവ് അനുസ്മരണം
  • രഞ്ജി ട്രോഫിയുടെ പുതിയ സീസണ് നാളെ തുടക്കം.
  • പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്
  • ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്
  • പൊലീസ് സ്റ്റേഷനിലെത്തിയ മോഷണ കേസ് പ്രതിയെ കൈയോടെ പൊക്കി പൊലീസ്
  • വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ; ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതെന്ന് സംശയം.
  • ഒടുവിൽ ​ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു, കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
  • എകരൂലിൽ ജാർഖണ്ഡ് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
  • പേരാമ്പ്ര സംഘഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് പൊലീസ്
  • തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്*