സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും

Oct. 16, 2025, 5:44 p.m.

ഗസ്സ സിറ്റി: ഒരു പോരാളിയെ നിങ്ങള്‍ വധിച്ചാല്‍ അതില്‍ നിന്നും ആയിരം പോരാളികള്‍ ജന്മമെടുക്കും. അതിനേക്കാള്‍ കരുത്തുറ്റവരായി വീരരായി ശൂരരായി അവര്‍ വളര്‍ന്നു വരും. ഉയര്‍ന്നു വരും. ഗസ്സ ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. നിങ്ങള്‍ക്ക് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല. അലി അല്‍ ജഫറാവിയും ഇതു തന്നെയാണ് ലോകത്തോട് പറയുന്നത്. ഇസ്‌റാഈല്‍ അതിക്രൂരമായി കൊന്നുകളഞ്ഞ പ്രിയപ്പെട്ട സഹോദരന്‍ സാലിഹ് അല്‍ ജഫറാവിയുടെ  പ്രസ് ജാക്കറ്റ് എടുത്തണിഞ്ഞ് അവന്‍ ലോകത്തോട് സംവദിച്ച അതേ മണ്ണിലുറച്ച് നിന്ന് അലി പറയുന്നു. ഗസ്സ ഇവിടെയുണ്ട്. ഗസ്സയിലെ ജനങ്ങളും. ഒരു വംശഹത്യക്കും ഉന്മൂലന വേട്ടകള്‍ക്കും പിഴുതെറിയാനാവില്ല ഞങ്ങളുടെ ഈ സ്ഥൈര്യത്തെ. 

ഗസ്സയിലെ വെടിനിര്‍ത്തല്‍ വാര്‍ത്ത സന്തോഷത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞതിനു പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയെ ഇസ്‌റാഈല്‍ സൈന്യം നിഷ്‌കരുണം കൊലപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയും വേദനയോടെയുമാണ് ലോകം ഈ വാര്‍ത്ത ശ്രവിച്ചത്. ലോകജനതക്ക് ഏറെ പരിചിതനായിരുന്നു അദ്ദേഹം. അത്രയേറെ അദ്ദേഹം ഗസ്സയുടെ വര്‍ത്തമാനങ്ങളുമായി ലോകത്തിന് മുന്നില്‍ വന്നിട്ടുണ്ട്.  ഗസ്സയുടെ വെടിനിര്‍ത്തല്‍ സന്തോഷവും ലോകമറിഞ്ഞത് സാലിഹിലൂടെയായിരുന്നു.

സാലിഹിന്റെ പ്രസ് ജാക്കറ്റ് ധരിച്ച അലി ജഫറാവിയുടെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഗസ്സാ മണ്ണില്‍ സധൈര്യം അവന്‍ ജേഷ്ഠ സഹോദരന്റെ പാരമ്പര്യം തുടരുമെന്ന് ചിത്രം പങ്കുവെച്ചവര്‍ കുറിക്കുന്നു. 

ഗസ്സയിലെ കുട്ടികളുടെ ഇടയിലും ഏറെ പ്രിയങ്കരനായിരുന്നു സാലിഹ്. പാട്ടുപാടാന്‍ ഇഷ്ടപ്പെടുന്ന, എപ്പോഴും നിറഞ്ഞു ചിരിക്കുന്ന ചെറുപ്പക്കാരന്‍. കുഞ്ഞുമക്കള്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു അദ്ദേഹം. തന്റെ ദൗത്യത്തിനിടെ എപ്പോള്‍ വേണമെങ്കിലും ജീവന്‍ എടുക്കപ്പെടാമെന്ന് ഉറപ്പുണ്ടായിരുന്ന സാലിഹിന്. നിരവധി തവണ ഈ ആശങ്ക അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മൂന്നാം ദിനം ഇസ്‌റാഈല്‍ സൈന്യം പിന്‍മാറുന്നതിന്റെയും ബന്ദി മോചനത്തിന്റെയും വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു വര്‍ഷം നീണ്ടു നിന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ രക്തസാക്ഷിത്വ വാര്‍ത്തയുമെത്തുന്നത്. സബ്ര മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം സാലിഹ് അല്‍ ജഫറാവിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ ഏഴ് ബുള്ളറ്റുകള്‍ തൊടുത്തുവിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  സംഘര്‍ഷ സ്ഥലത്തെ ട്രക്കിന് പിറകിലായി 'പ്രസ്' ജാക്കറ്റ് ധരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രിയസഹോദരന്റെ ധീരതയുടെ പ്രതീകമായ അതേ പ്രസ് ജാക്കറ്റാണ് ഇപ്പോള്‍ അലിയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നതും. 


MORE LATEST NEWSES
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ