ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

Oct. 16, 2025, 7:16 p.m.

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പും വീഡിയോയും ഷെഡ്യൂള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. ആരോപണവിധേയനായ നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രണ്ട് കേസെടുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയില്‍ പ്രകൃതി വരുദ്ധ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പില്ല. മുന്‍പ് നടന്ന സംഭവമായതിനാല്‍ ഐപിസിയിലെ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഐപിസി 377-ാം വകുപ്പ് പ്രകാരം പൊന്‍കുന്നം പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് നിയമോപദേശത്തില്‍ പറയുന്നു. ബിഎന്‍എസ് 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാം. സംഭവം നടന്നത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതുകൊണ്ടുതന്നെ തമ്പാനൂര്‍ പൊലീസിന് കേസെടുക്കാം. പുറത്തുവന്ന വീഡിയോക്ക് നിയമസാധുതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ബുധനാഴ്ച വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാംപുകളില്‍ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോര്‍ച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവര്‍ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. ലൈഫില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. പലര്‍ക്കും തന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണെന്നും യുവാവ് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആവശ്യം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.


MORE LATEST NEWSES
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ
  • താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലെ വിദ്യാർഥികൾ
  • മദ്യലഹരിയിൽ സ്വകാര്യ വാഹനത്തിലെത്തി മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിളപ്പിൽശാല എസ്എച്ച്ഒ പൊലീസ് കസ്റ്റഡിയിൽ
  • ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ
  • സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും
  • കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; ആറ് പേർ ആശുപത്രിയിൽ; മൂന്ന് പേരുടെ നില ഗുരുതരം
  • തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
  • ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
  • നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
  • ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
  • സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ
  • മരണ വാർത്ത.
  • ഒമാനിൽ ബസ് അപകടം: 42 പേര്‍ക്ക് പരുക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
  • കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
  • പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടി എംജിഎം എച്ച്എസ്എസ് ഈങ്ങാപുഴ*
  • ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
  • കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു
  • മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്
  • ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം മൂന്നായി
  • കോട്ടയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
  • പോഷൻമാ;ഭക്ഷ്യമേളയും പാചകമത്സരവും സംഘടിപ്പിച്ച് ജി എം യു പി എസ് കൈതപ്പൊയിൽ
  • പന്ത്രണ്ട്കാരന് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
  • താമരശ്ശേരി ഉപജില്ലാ മേളകളിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് മികവിന്റെ മികച്ച ചുവട്
  • കൊടുവള്ളിയിൽ ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.
  • ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്‍പത് വിക്കറ്റ് വിജയം.
  • കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്തു
  • പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു
  • ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ, കിഴിശ്ശേരി സ്വദേശി മരിച്ചു
  • മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
  • ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍; കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍
  • കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
  • ഗസ്സയിലേക്കുള്ള സഹായത്തില്‍ നിയന്ത്രണമേര്‍പെടുത്തി ഇസ്‌റാഈല്‍; ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു
  • ദീപാവലിക്ക് ഹരിത പടക്കങ്ങൾ ആവാം; കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകി സുപ്രീം കോടതി
  • കെനിയൻ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ റെയ്‍ല ഒഡിങ്ക കേരളത്തിൽ അന്തരിച്ചു
  • ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ
  • നല്ലളം പ്ലാസറ്റിക് ഗോഡൗണിലും ആക്രികടയിലും തീ പിടുത്തം; ഇരുകടകളും പൂർണ്ണമായും കത്തിനശിച്ചു
  • പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ;മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം
  • സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് സ്കൂൾ വാൻ ഇടിച്ച് 3 വയസ്സു കാരൻ മരിച്ചു
  • സ്വർണവിലയിൽ ഇന്നും വർദ്ധനവ്
  • താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു,
  • വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ലഹരി; 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • മരണ വാർത്ത
  • പാലക്കാട് മരിച്ച യുവാക്കൾ സുഹൃത്തുക്കൾ;ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കെന്ന് പൊലീസ്.
  • വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം തുടങ്ങുന്നു; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം