ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Oct. 17, 2025, 2:18 p.m.

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും ദ്വാരപാലക ശില്പങ്ങളുടെയും സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സണ്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ വാദം കേട്ടതിന് ശേഷമാണ് പ്രത്യേക അഭ്യര്‍ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. 

രണ്ട് കേസുകളിലും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പുലര്‍ച്ചെ 2.30-ന് തിരുവനന്തപുരം ഓഫീസില്‍ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് അറസ്റ്റ്. 10 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണമോഷണത്തില്‍ ക്രൈം നമ്പര്‍ 3700/25, 3701/ 25 എന്നിങ്ങനെ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി. ഇന്നലെ രാവിലെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രത്യേകസംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലിരിക്കേ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ വിവരങ്ങള്‍ പരിശോധിക്കാന്‍ സന്നിധാനത്തും പരിശോധന നടത്തി.

പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്പി ശശിധരന്റെ നിര്‍ദേശപ്രകാരമാണ് ചോദ്യംചെയ്യല്‍ നടത്തിയത്. പുലര്‍ച്ചെ 3.40-ഓടെ പോറ്റിയെ തിരുവനന്തപുരം ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. 

ഉണ്ണികൃഷ്ണന്‍ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്നതായിരുന്നു തീരുമാനം. ദ്വാരപാലക ശില്‍പ്പത്തിലെയും കട്ടിളകളിലെയും സ്വര്‍ണം ഉരുക്കിയെടുത്തത് എവിടെവച്ച് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ഉരുക്കി വേര്‍തിരിച്ച സ്വര്‍ണം ആര്‍ക്കൊക്കെ കൈമാറ്റം ചെയ്തു, എവിടെയൊക്കെ സ്വര്‍ണപ്പാളി കൊണ്ടുപോയി എന്നതിലടക്കം അന്വേഷണം നീളും. ഇതിനു മുന്നോടിയായി ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തിയിരുന്നു. മോഷ്ടിച്ച സ്വര്‍ണം കൈമാറിയത് പോറ്റിയുടെ ബിനാമിയായ കല്‍പേഷിനാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അന്വേഷണ സംഘത്തിനു മൊഴിയും നല്‍കി. എന്നാല്‍ കല്‍പേഷ് ആരാണെന്ന് സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ദേവസ്വം ആസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം ദേവസ്വം എസ്.പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകളിലെല്ലാം സ്വര്‍ണപ്പാളിയടക്കം പുറത്തക്കു കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതോടെയാണ് സംഘം കൂടുതല്‍ നടപടികളിലേക്ക് കടന്നത്. 

ചോദ്യങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പല മറുപടിയും തൃപ്തികരമല്ലെന്നായിരുന്നു വിജിലന്‍സ് സംഘവും റിപ്പോര്‍ട്ട് ചെയ്തത്. സ്വര്‍ണപ്പാളികളില്‍ ഉണ്ടായിരുന്ന സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോര്‍ഡിനെ തിരിച്ച് ഏല്‍പ്പിച്ചതായി രേഖകള്‍ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.

ആദ്യം ശ്രീകോവിലിനു മുന്നിലെ സ്വര്‍ണപ്പാളികള്‍ 2019ല്‍ ഇളക്കിയെടുത്ത് സ്വര്‍ണം പൂശാനായി കൊണ്ടുപോയി. പിന്നാലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കിയെടുത്തു. ഈ രണ്ടു സംഭവങ്ങളിലെയും സ്‌പോണ്‍സറാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇത്തരത്തില്‍ പാളികളും ശില്‍പ്പങ്ങളും ഇളക്കിയെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ബോര്‍ഡ് അംഗങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഈ കൃത്യത്തില്‍ പങ്കുണ്ടോ എന്നതും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

ഗൂഢാലോചനയുടെ പിന്നില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍?

ശബരിമല ശില്പങ്ങളിലെ സ്വര്‍ണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ വന്‍ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് എസ്‌ഐടിയുടെ പ്രധാന ലക്ഷ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനവും നടത്തിയ ഇടപാടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ആരൊക്കെ പങ്കുചേര്‍ന്നു എന്നത് ഇനി അന്വേഷിക്കേണ്ട വിഷയമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍ നല്‍കിയ മൊഴിയനുസരിച്ച്, 474 ഗ്രാം സ്വര്‍ണം പോറ്റിക്ക് തിരിച്ചനുവദിച്ചെങ്കിലും രേഖകള്‍ പ്രകാരം 11 ഗ്രാം അധിക സ്വര്‍ണം പോറ്റിയുടെ കൈയ്യിലുണ്ട്. കൊള്ള നടത്തിയ സ്വര്‍ണം പോറ്റി ബെംഗളൂരു സ്വദേശി കല്‍പേഷിന് കൈമാറിയതായി എസ്‌ഐടി കണ്ടെത്തി.

പോറ്റിയുടെ മൊഴി ദേവസ്വം ഉദ്യോഗസ്ഥരെ കുഴക്കുന്നതാണ്. 'വന്‍ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവം നടന്നത്'  ഇങ്ങനെ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഗൂഢാലോചന പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ തുടങ്ങിയെന്നും, സ്വര്‍ണം ചെമ്പായത് (മെല്‍ട്ടിങ്) ഉള്‍പ്പെടെ എല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് എസ്‌ഐടിയുടെ സംശയം. കല്‍പേഷിനെ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോറ്റി സ്ഥിരീകരിച്ചു.

കേസന്വേഷണത്തില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ ഉന്നതതലങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാന്‍ സാധ്യതയുണ്ട്.


MORE LATEST NEWSES
  • മുല്ലപ്പെരിയാർ ഡാം തുറന്നു: 1063 ഘനയടി വെള്ളം ഒഴുക്കിവിടുന്നു
  • അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ
  • പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
  • വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി
  • കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
  • തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തു, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പോറ്റിയുടെ മൊഴി
  • അനധികൃത മണൽക്കടത്ത് മൂന്നുലോറിയും ഡ്രൈവറും പിടിയിൽ
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
  • രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ കോഴിക്കോട് പിടിയിൽ
  • ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ പോലീസ് കേസെടുത്തു.
  • ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
  • മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • മുതിർന്ന സൈനിക മേധാവി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂതികൾ; തക്കതായ മറുപടി തരുമെന്ന് ഇസ്രയേലിന് ഭീഷണി
  • ഉണ്ണികൃഷ്ണൻ പോറ്റിക്കു നേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ
  • ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍
  • ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട അധ്യാപിക വിദ്യാഭ്യാസ മന്ത്രി; കാരണക്കാർ മറുപടിപറയേണ്ടിവരും
  • നിരക്ക് കൂട്ടരുത്; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി
  • പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത സംഭവം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കി ഹൈക്കോടതി
  • ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
  • ലക്ഷത്തോടടുത്ത് സ്വർണവില;പവന് 97000 കടന്നു
  • ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ
  • ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു
  • ഇടവഴി ഉത്ഘാടനം ചെയ്തു
  • ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
  • സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി സ്വർണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി പിടിയിൽ
  • തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ
  • താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലെ വിദ്യാർഥികൾ
  • ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
  • മദ്യലഹരിയിൽ സ്വകാര്യ വാഹനത്തിലെത്തി മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിളപ്പിൽശാല എസ്എച്ച്ഒ പൊലീസ് കസ്റ്റഡിയിൽ
  • ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ
  • സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും
  • കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം; ആറ് പേർ ആശുപത്രിയിൽ; മൂന്ന് പേരുടെ നില ഗുരുതരം
  • തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
  • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
  • ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
  • നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ബസ്സിനടിയിലേക്ക് തെറിച്ച യുവാവിന് ദാരുണാന്ത്യം.
  • ഫ്രഷ് കട്ട് സമര സമിതി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു
  • സ്‌ഫോടകവസ്തു എറിഞ്ഞത് പൊലീസ് നിന്ന ഭാഗത്തു നിന്ന്; പേരാമ്പ്ര സംഘർഷത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ
  • മരണ വാർത്ത.
  • ഒമാനിൽ ബസ് അപകടം: 42 പേര്‍ക്ക് പരുക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
  • കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍
  • പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ കിരീടം നേടി എംജിഎം എച്ച്എസ്എസ് ഈങ്ങാപുഴ*
  • ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
  • കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു
  • മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്