പുണ്യഭൂമി കൺനിറയെ കണ്ട് അൻസിൽ യാത്രയായി

Oct. 19, 2025, 6:44 p.m.

മദീന: പുണ്യഭൂമി കൺനിറയെ കണ്ട് മുഹമ്മദ് അൻസിൽ യാത്രയായി. തന്റെ ആഗ്രഹം പോലെ മക്കയിലെത്തി ഉംറ ചെയ്ത ശേഷം മദീനയിൽ വെച്ചാണ് കുന്ദമംഗലം നിവാസിയായ ഈ 16 കാരൻ മടക്കമില്ലാത്ത യാത്ര പോയത്. വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെയാണ് ഭിന്നശേഷിക്കാരനായ അൻസിൽ ഉംറ നിർവഹിക്കാനെത്തിയത്. വീൽചെയറിലായിരുന്നു യാത്ര.

നാട്ടിലുള്ള ഉമ്മയോട് താൻ പോകുകയാണെന്ന് പറഞ്ഞായിരുന്നു മദീനയുടെ മണ്ണിൽവെച്ച് ഈ കൗമാരക്കാരന്റെ മടക്കം. അൻസിലിന്റെ അന്ത്യനിമിഷങ്ങൾ പങ്കുവെക്കുന്ന കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. മദീന കെഎംസിസി വെൽഫയർ വിംഗാണ് ഈ വൈകാരിക കുറിപ്പ് പങ്കുവെച്ചത്. അൻസിലിന്റെ സഹോദരനും നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.

അൻസിലിന്റെ അന്ത്യനിമിഷങ്ങൾ പങ്കുവെക്കുന്ന കുറിപ്പിന്റെ പൂർണ രൂപം:

'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'

പുണ്യഭൂമിയിൽ നിന്നൊരു മാഞ്ഞുപോക്ക്...

വിശുദ്ധിയുടെ ഗന്ധം തങ്ങിനിൽക്കുന്ന മദീനയുടെ മണ്ണിൽ, കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് അൻസിൽ എന്ന പതിനാറുകാരൻ തന്റെ ഇഹലോകയാത്ര അവസാനിപ്പിച്ചു.

ഊഷ്മള സ്‌നേഹത്തിന്റെ തണലായ വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഈ ബാലൻ.

പരിശുദ്ധ കർമ്മങ്ങളുടെ നിർവൃതിയിൽ നിൽക്കെ, പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കുന്ന വേളയിലായിരുന്നു കാലം അവനെ മാടി വിളിച്ചത്.

അൻസിലിന്റെ ഉള്ളിൽ അടങ്ങാത്ത ഒരുമ്മ വാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു.

പുലർച്ചെ അവൻ അംഗശുദ്ധി വരുത്തി, ഒരു യാത്രക്ക് തയ്യാറെടുക്കുന്നവനെപ്പോലെ ഉണർന്നിരുന്നു. എന്നിട്ട്, നിറഞ്ഞ കണ്ണുകളോടെ ഉമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ആത്മാവ് മറ്റൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.... 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...' ഒരു മകന്റെ ഹൃദയം നുറുങ്ങുന്ന ഈ അന്തിമ മൊഴി.

അവൻ ശാന്തമായി 'കലിമ' ചൊല്ലി, ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നവന്റെ നിർമ്മലതയോടെ കട്ടിലിൽ കിടന്നു. പുലർച്ചെ 3:30-ന്, പ്രഭാതത്തിന് തൊട്ടുമുമ്പ്, അവന്റെ ശ്വാസം നിലച്ചു; മരണം അവനെ നിശ്ശബ്ദമായി പുൽകി.

ഈ പുണ്യഭൂമിയിൽ, അപ്രതീക്ഷിത ദുരന്തത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ വല്യുപ്പയും വല്യുമ്മയും തളർന്നുപോയി.

നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവർ വിതുമ്പി.

ആ സ്തംഭനാവസ്ഥയിൽ, കുന്ദമംഗലം ഗ്ലോബൽ കെഎംസിസി വഴി മദീന കെഎംസിസി വെൽഫെയർ വിങ്ങിന് വിവരം കൈമാറി.

ഉടൻതന്നെ മദീന കെഎംസിസി പ്രതിനിധികൾ അവർ താമസിച്ച ഹോട്ടലിലെത്തി, ആ വയോധികർക്ക് സാന്ത്വനമായി, താങ്ങായി മാറി. സ്വർഗ്ഗതുല്യമായ ജന്നത്തുൽ ബഖീഇൽ അൻസിലിന് ശാശ്വത വിശ്രമം നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഉമ്മയെ കാണാൻ കൊതിച്ച്, വിടവാങ്ങലിന്റെ സന്ദേശം കൈമാറി, വിശുദ്ധിയുടെ മണ്ണിൽ നിത്യനിദ്രയിലാണ്ട ആ പതിനാറുകാരന്റെ ഓർമ്മകൾ ഓരോ പ്രവാസിയുടെ നെഞ്ചിലും നീറ്റലായി അവശേഷിക്കും.


MORE LATEST NEWSES
  • കനത്ത മഴയിൽ കാർ ഒലിച്ചു പോയി.
  • രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി
  • കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോക്സോ കേസ് പ്രതി പിടിയിൽ.
  • കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
  • ഭാരതപ്പുഴയിൽ 2 വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി, രണ്ടാമനായി തിരച്ചിൽ തുടരുന്നു
  • ഇടുക്കിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
  • ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
  • 2026ലെ പുതുവത്സര സമ്മാനമായി കാസർകോട്-തിരുവനന്തപുരം ദേശീയപാത നാടിന് സമർപ്പിക്കും; പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി
  • പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം;ഭർത്താവിനെതിരെ കേസ്
  • ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
  • ഔറം​ഗബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തു
  • ഖത്തർ ഓസ്‌ഫോജ്‌നക്ക് പുതിയ സാരഥികൾ
  • മരണ വാർത്ത
  • കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • തിരൂർ വിവാഹ സൽക്കാരത്തിന് എത്തിയവർ സഞ്ചരിച്ച ഇരുചക്ര വാഹനം ദിശതെറ്റി പുഴയിലേക്ക് പതിച്ചു;ഒരാൾ മരണപ്പെട്ടു
  • പള്ളുരുത്തി ശിരോവസ്ത്ര വിവാദം; വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം
  • ഒന്നരമാസമായി അരി എത്തുന്നില്ല; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
  • മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്
  • കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി
  • മലയോരത്തെ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനഃസ്ഥാപിക്കണം
  • ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണം, പണം, സുപ്രധാന രേഖകൾ പിടിച്ചെടുത്തു
  • കുമളിയില്‍ അതിശക്തമായ മഴ; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, വീടുകളില്‍ വെള്ളംകയറി
  • പടിഞ്ഞാറത്തറയിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍
  • മരണ വാർത്ത വെട്ടുവരിച്ചാലിൽ വി.സി.അഹമ്മദ്
  • നരിക്കുനിയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഫിഫ ലോകകപ്പ് 2026; ടിക്കറ്റ് വില്‍പ്പന തുടങ്ങി
  • ചുരത്തിൽ ഗതാഗത തടസ്സം
  • കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ
  • കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം നവംബർ ഒന്നിന്
  • പെരുമ്പുളയിൽ കിണറ്റിൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു
  • ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
  • വടകരയിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; എഴുന്നൂറോളം ടിക്കറ്റുകൾ നഷ്ടപ്പെട്ടു
  • തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
  • കുതിപ്പിനിടെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ
  • ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
  • കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു
  • ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി
  • കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ അര്‍ഹതയുള്ളൂ:സുപ്രീംകോടതി
  • മുല്ലപ്പെരിയാർ ഡാം തുറന്നു: 1063 ഘനയടി വെള്ളം ഒഴുക്കിവിടുന്നു
  • അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ
  • പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
  • വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി
  • കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
  • തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തു, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പോറ്റിയുടെ മൊഴി
  • അനധികൃത മണൽക്കടത്ത് മൂന്നുലോറിയും ഡ്രൈവറും പിടിയിൽ
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു