കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്തിനിടെയാണ് പൊലീസ് വെടിവച്ചത്. മലയാളിയായ ഡ്രൈവർക്കാണ് വെടിയേറ്റത്. കാസർഗോഡ് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്.
കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. പിന്തുടർന്ന പൊലീസ് വെടിയുതിർക്കുകയായിരുന്നു. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. ബെല്ലാരി പൊലീസ് സ്റ്റേഷനിലാണ് FIR രജിസ്റ്റർ ചെയ്തത്.
വെടിയേറ്റ അബ്ദുള്ളയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. കേരള – കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിലാണ് സംഭവം. അബ്ദുള്ളയ്ക്കും സഹായിക്കും എതിരെ കാലിക്കടത്തിന് കേസെടുത്തു.