കൊച്ചി: സിനിമ നടൻ മോഹൻലാലിനും കേരള സർക്കാരിനും ആനക്കൊമ്പ് കേസിൽ തിരിച്ചടി. മോഹൻലാലിനുവേണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയായിരുന്നു സർക്കാർ ഉത്തരവ് ഇറക്കിയത്. ഗസറ്റിൽ വിജ്ഞാപനം ഇറക്കാതെ നടത്തിയ ഉത്തരവ് നടപടി ക്രമം തെറ്റിച്ചുള്ളതാണെന്ന് കണ്ടെത്തി. ഇതോടെ സർക്കാർ നൽകിയ ലൈസൻസിന് പ്രസക്തി ഇല്ലാതായി.
2015 ലാണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ അന്ന് ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സർക്കാരിൻറെ പിഴവായി ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്. സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് വരുത്തിയ പിഴവ്. അതിനാൽ വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ന്നത്.
2011 ആഗസ്റ്റിൽ മോഹൻലാലിൻറെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് ആനക്കൊമ്പ് വീട്ടിൽ സൂക്ഷിക്കാൻ ആവശ്യമായ ലൈസൻസ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകുകയും, ഇത് പരിഗണിച്ച് വനം വകുപ്പ് കൈവശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. 2015 ലാണ് ഇത് നൽകിയത്.
എന്നാൽ, ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസായ കൈവശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് ഇപ്പോൾ ഹൈക്കോടതിയുടെ കണ്ടെത്തൽ.