ഗസ്സയിൽ സർവനാശം വിതച്ച് ബൂബി ട്രാപ് റോബോട്ട്;ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം

Oct. 25, 2025, 11:59 a.m.

ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ബൂബി ട്രാപ്ഡ് റോബോട്ടുകളും.
മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.

വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വ്യോമക്രമണത്തിനു പിന്നാലെ വീടുകൾ ഒഴിഞ്ഞുപോയ ഗസ്സ നിവാസികളുടെ അവശേഷിച്ച കെട്ടിടങ്ങളും വസ്തുക്കളുമെല്ലാം നാമാവശേഷമാക്കുക എന്ന ലക്ഷ്യവുമായാണ് ലോകം വിലക്കിയ യുദ്ധ തന്ത്രം ഇസ്രായേൽ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2024 മേയിൽ ജബലിയ അഭയാർഥി ക്യാമ്പുകളിലായിരുന്നു ആദ്യമായി ഇസ്രായേൽ സൈന്യ ‘ബൂബി ട്രാപ്ഡ് റോബോട്ട്’ ഉപയോഗിച്ചത്. ഇത് ഗസ്സ സിറ്റിയിലും ജബലിയിലുമായി കെട്ടിടങ്ങളും വീടുകളും ആശുപത്രികളും നിറഞ്ഞ പ്രദേശങ്ങളിൽ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വരുന്നത് വരെ തുടർന്നു.

സർവനാശകാരിയായ ‘ബൂബി ട്രാപ് റോബോട്ട്’
സേവനകാലാവധി പൂർത്തിയാക്കിയ ശേഷം സൈന്യം ഉപേക്ഷിച്ച എം 113 എന്ന ആംഡ് പേഴ്സണൽ കാരിയർ (എ.പി.സി) വാഹനമാണ് റോബോട്ടിക് ആക്രമണത്തിന് ഉപയോഗിക്കുന്നത്. വിദൂരങ്ങളിലിരുന്ന് റിമോട്ടുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചാണ് എം 113 എന്ന സർവസംഹാരിയെ യുദ്ധ ഭൂമിയുടെ നടുത്തളത്തിലേക്ക് നയിക്കുന്നത്. മൂന്ന് മുതൽ അഞ്ചു ടൺ വരെ സ്ഫോടന വസ്തുക്കൾനിറച്ച ശേഷം, വീടുകളും ആശുപത്രികളും ഉൾപ്പെടെ കെട്ടിട സമുച്ചയങ്ങൾ നിറഞ്ഞ ​പ്രദേശത്ത് ‘ബൂബി ട്രാപ്ഡ് റോബോട്ട്’ സൈനിക ​ബുൾഡോസറുകളുടെ സാഹയത്തോടെ നിരക്കി നീക്കി ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ശേഷം, അകലങ്ങളിരിക്കുന്ന സൈനികർ വിദൂര നിയന്ത്രിത റിമോട്ടിലൂടെ ​സ്ഫോടനം നടത്തും. നൂറ് മുതൽ 300 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വമ്പൻ സ്ഫോനത്തിലൂടെ ചുറ്റുപാടിനെ നരകമാക്കുന്നതാണ് ഇതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. സൈതൂണിൽ മാത്രം ഇതിനകം 500ഓളം കെട്ടിടങ്ങൾ ഇത്തരം സ്ഫോടനത്തിലൂടെ തകർത്തുവെന്ന് യൂറോ മെഡ് റിപ്പോർട്ട് ചെയ്തു.

ഒരു സംഘർഷ വേളയിലും കേൾക്കാത്ത ശബ്ദമായിരുന്നു ഇത്തവണത്തെ യുദ്ധത്തിൽ ഗസ്സയിൽ മുഴങ്ങിയതെന്ന് ഗസ്സ നിവാസിയായ ശരിഫ് ഷാദി അൽ ജസീറയോട് പങ്കുവെക്കുന്നു. ‘സ്ഫോടന വസ്തുക്കൾ നിറച്ച റോബോട്ട് റെസിഡൻഷ്യൽ കോംപ്ലക്സിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷിയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, എല്ലാം അവശിഷ്ടങ്ങളായി മാറി’ -കഴിഞ്ഞ നവംബറിൽ ജബലിയ ക്യാമ്പിനെ തകർത്ത സ്ഫോടനത്തിന്റെ ഓർമ ഷാദി പങ്കുവെച്ചു.

ആ നവംബറിലെ പ്രഭാതത്തിൽ എട്ടംഗങ്ങളുള്ള കുടുംബത്തിന് ഭക്ഷണം തേടിയാണ് അന്ന് പുറത്തിറങ്ങിയത്. അപ്പോൾ ഒരു ടാങ്കർവാഹനത്തെ ഡി.10 ബുൾഡോസർ ഉപയോഗിച്ച് കെട്ടിട സമുച്ചയത്തിനുള്ളിലേക്ക് തള്ളി നീക്കുന്നത് കണ്ടു. പന്തികേട് തോന്നി ഞാൻ ഓടി. കുറഞ്ഞത് 100 മീറ്റർ ഓടാനേ കഴിഞ്ഞുള്ളൂ. വലിയ ​പൊട്ടിത്തെറി നടന്നു. സ്ഫോടനം അത്ര ശക്തമായിരുന്നു. അടുത്തുണ്ടായിരുന്നവർ ശരീര ഭാഗങ്ങൾ പോലും അവശേഷിക്കാതെ ചിന്നിച്ചിതറി’ -ഷാദി പറഞ്ഞു.

കാൽപാദത്തിനടിയിൽ ഭൂമി കുലുങ്ങുന്നത് പോലെയുള്ള അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

ഇസ്രായേലിന്റേത് യുദ്ധ കുറ്റം; പൊട്ടിത്തെറി മാത്രമല്ല വിഷവാതകവും
നിരോധിത ആയുധങ്ങളുടെ പരിധിയിൽ പെടുന്നതാണ് ഈ ആക്രമണമെന്ന് യൂറോ മെഡ് റിപ്പോർട്ട് ചെയ്യുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇവ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമായാണ് യൂറോ മെഡ് വിശേഷിപ്പിക്കുന്നത്.

എന്നാൽ, ഇസ്രായേൽ സൈന്യമോ സർക്കാരോ ഈ ആയുധങ്ങളുടെ ഉപയോഗം പരസ്യമായി അംഗീകരിച്ചിട്ടില്ല. ഗസ്സയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ബൂബി ട്രാപ്പ്ഡ് റോബോട്ടുകൾ ഇസ്രായേൽ പരക്കെ ഉപയോഗിച്ചുവെന്ന് തെളിയിക്കുന്നതാണ്. ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ടുവെങ്കിലും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ലെന്ന് അൽ ജസീറയും വ്യക്തമാക്കി.

സ്ഫോടന പ്രഹരം മാത്രമല്ല, പൊട്ടിത്തെറിക്കു പിന്നാലെ വിഷ വാതകം പരത്തുകയും ചെയ്യുന്നതായി ഫലസ്തീനിയൻ മെഡിക്കൽ റിലീഫ് സൊസൈറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബു അഫ്സ വെളിപ്പെടുത്തി. സമീപ പ്രദേശങ്ങളിലേക്ക് വാതകം പടരുന്നതോടെ ഗുരുതര ശ്വസന പ്രശ്നങ്ങളുമുണ്ടാവുന്നു.

ശ്വാസതടസ്സം സംബന്ധിച്ച ആവർത്തിച്ചുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലെഡും അപകടകരമായ രാസവസ്തുക്കളും അടങ്ങിയതാണ് ഈ വിഷവാതകം. യുദ്ധം കഴിഞ്ഞും അതിന്റെ ശേഷിപ്പുകൾ അന്തരീക്ഷത്തിലുണ്ട്’ -ഡോ. മുഹമ്മദ് അബു അഫ്സ പറഞ്ഞു.

വെടിമരുന്നിന്റെയും കത്തിയ ലോഹത്തിന്റെയും മിശ്രിതം ശ്വാസകോശത്തിൽ പറ്റിപ്പിടിച്ചതായും, സ്ഫോടനത്തിന് ശേഷം വളരെക്കാലം ശ്വസിക്കാൻ പ്രയാസപ്പെടുന്നതായും ഗസ്സ സിറ്റിയിലെ സബ്ര നിവാസ ഉം അഹമദ് അൽ ദ്രിമലി പറഞ്ഞു. പൊട്ടിത്തെറിയുടെ ശബ്ദവും വ്യത്യസ്തമായിരുന്നുവെന്ന് അവർ വിശദീകരിച്ചു.

ജബലിയ ക്യാമ്പ്, ബൈത് ഹനൂൻ, തൽ അൽ സാതർ, ബൈത് ലഹിയ, തുഫ നൈബർഹുഡ്, ഷുജാഇയ, സൈതൂൺ, സബ്ര, ശൈഖ് റദ്‍വാൻ, അബു ഇസ്കന്ദർ, ജബലിയ ഡൗൺ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ബൂബി ട്രാപ്പ് റോബോട്സ് വ്യാപകമായി ഉപയോഗിച്ചു.


MORE LATEST NEWSES
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ