ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു

Oct. 29, 2025, 10:29 a.m.

ജറൂസലം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വീണ്ടും ഇസ്രായേൽ വൻ വ്യോമാക്രമണം. 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം 50 ലേറെ പേർക്ക് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിൽ മൂന്നിടങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അൽ ശിഫ ആശുപത്രിക്ക് സമീപവും മിസൈൽ പതിച്ചു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

ഗസ്സയിൽ വീണ്ടും ആക്രമണം നടത്താൻ ഇസ്രായേൽ വ്യാജ കഥകൾ മെനയുകയാണെന്ന് ഹമാസ് ആരോപിച്ചു. രണ്ടു വർഷത്തെ യുദ്ധം ബാക്കിയാക്കിയ കെട്ടിടാവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കൂടുതൽ സമയവും സന്നാഹങ്ങളും ആവശ്യമാണെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ നേതൃത്വത്തിൽ ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ 250 ഫലസ്തീൻകാരെയും ഗസ്സയിൽനിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടിരുന്നു. തിങ്കളാഴ്ച ഹമാസ് കൈമാറിയ മൃതദേഹ പേടകത്തിലുണ്ടായിരുന്നത് ബന്ദിയുടെ മൃതദേഹമല്ലെന്നും 2023ൽ ഇസ്രായേൽ സൈനികർ കണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹ ഭാഗങ്ങളായിരുവെന്നും ആരോപിച്ചാണ് നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷമാണ് ആക്രമണ തീരുമാനം പ്രഖ്യാപിച്ചത്. റഫയിൽ സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയതായും ഇസ്രായേൽ ആരോപിച്ചു.

ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്, കാണാതായ തടവുകാരുടെ മൃതദേഹങ്ങൾ കൈമാറുന്നത് മാറ്റിവയ്ക്കുമെന്ന് അറിയിച്ചു. ഇസ്രായേലിന്റെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തടസ്സപ്പെടുത്തുമെന്നും ഇത് ശേഷിക്കുന്ന 13 തടവുകാരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിൽ കാലതാമസമുണ്ടാക്കുമെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു


MORE LATEST NEWSES
  • ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
  • മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി; ജനുവരി 21 മുതൽ 24 വരെ
  • മടത്തും പൊയിൽ കുഞ്ഞോതി ഹാജി
  • *മരണ വാർത്ത
  • ചെമ്പുകടവ് ചലിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു
  • കുടിവെള്ളം നിറച്ച കൃത്രിമ യമുന പരിഹാസ്യമായി; ഛഠ് പൂജാ സ്നാനത്തിന് പ്രധാന​മന്ത്രിയെത്തിയില്ല
  • എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്
  • കണ്ണൂർ കോർപ്പറേഷനിൽ പിഎം ശ്രീക്കെതിരായ അടിയന്തരപ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐ
  • കർണാടക ബേഗൂരിലെ കാർ അപകടം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും മരണപ്പെട്ടു
  • പിഎം ശ്രീ: സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
  • പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
  • ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും നാളെ
  • ഇടവേളക്കു ശേഷം സ്വർണവിലയിൽ വർധന
  • കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • അന്യ സംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം;ഒരാള്‍ക്ക് പരുക്ക്
  • ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്.
  • കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലെ ഓട്ടോമാറ്റിക് ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി
  • നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് കറങ്ങി; ഷേത്രക്കവർച്ചാ സംഘം പിടിയിൽ
  • വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.
  • ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ
  • മരണ വാർത്ത
  • മോന്‍താ' കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം
  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
  • യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്
  • കുറ്റ്യാടി ചുരം പൂതം പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
  • പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
  • താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്;മൂന്നു പേര്‍ പിടിയിൽ
  • പി.എം ശ്രീയിൽ സി.പി.ഐയുടെ അന്ത്യശാസനം നവംബർ നാലുവരെ; റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരുടെ കൂട്ടരാജി
  • മില്ലുടമകൾ യോഗത്തിനെത്തിയില്ല; എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
  • ജയിലിൽ നല്ല നടപ്പല്ല, കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്
  • സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
  • മൈസൂരുവിൽ വിനോദയാത്രയ്ക്കെത്തിയ കണ്ണൂർ സ്വദേശിനി ബസിടിച്ച് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു
  • ടിപി വധക്കേസ് പ്രതികള്‍ക്കുവേണ്ടി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്; ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു
  • ഇന്നും ഇടിഞ്ഞ് സ്വര്‍ണം; പവന്‍ വില 90,000ത്തില്‍ താഴെ
  • ജില്ലാമീറ്റിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി സംസ്ഥാന മീറ്റിൽ സീനിയർ ഹൈജമ്പിൽ മത്സരിച്ചു;അനധികൃത എൻട്രിയെന്ന് പരാതി
  • കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്.
  • തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു.
  • പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • വനിതാ അണ്ടർ 19 ടി20; ഛത്തീസ്ഗഢിനെ തകർത്ത് കേരളം
  • മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
  • കൊണ്ടോട്ടിയിൽ ജീപ്പ് ലോറിയിടിച്ച് അപകടം; പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.