സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട ഇൻഡിഗോ എയർലൈൻസിനു പിഴ

Oct. 30, 2025, 9:43 a.m.

കൊച്ചി: സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട ഇൻഡിഗോ എയർലൈൻസിന് പിഴ. 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. ​ഐ.ആർ.എസ് ഉദ്യോഗസ്ഥനായ എറണാകുളം നെട്ടൂർ സ്വദേശി ടി.പി. സലിംകുമാറിനെ ഇറക്കിവിട്ട സംഭവത്തിലാണ് നടപടി.​2019 ഡിസംബർ 14ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത പരാതിക്കാരനെ സീറ്റിൽ ഇരുന്നശേഷം വിമാനത്തിന്‍റെ സാ​​ങ്കേതിക ​പ്രശ്നം പറഞ്ഞ് യാത്ര വിലക്കുകയായിരുന്നു.

അന്നേ ദിവസംതന്നെയുള്ള മറ്റൊരു വിമാനത്തിൽ യാത്ര അനുവദിക്കാമെന്നും ടിക്കറ്റ് തുക പൂർണമായി തിരികെനൽകുമെന്നും വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും എയർലൈൻസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിറ്റേന്നത്തെ വിമാനത്തിലാണ് തുടർയാത്ര അനുവദിച്ചത്.

​പരാതിക്കാരന് താമസസൗകര്യം നിഷേധിച്ച എയർലൈൻസ്, പകരം എയർപോർട്ട് ലോഞ്ചിലേക്ക് സൗജന്യമായി പ്രവേശനം വാഗ്ദാനംചെയ്തു. എന്നാൽ, ബോർഡിങ്​ സമയത്ത് ലോഞ്ചിൽ കഴിച്ച ആഹാരത്തിനും മറ്റുമായി 2,150 രൂപ ആവശ്യപ്പെടുകയും പണം നൽകുന്നതുവരെ വിമാനത്തിൽ പ്രവേശിക്കുന്നത് തടയുകയും ഷട്ടിൽ ബസിൽനിന്ന് തിരിച്ചിറക്കുകയും ചെയ്തതിലൂടെ പൊതുമധ്യത്തിൽ അപമാനിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് യാത്രക്കാരനെ തിരിച്ച് ഇറക്കേണ്ടിവന്നതെന്നും വ്യോമയാന ചട്ടങ്ങൾ എല്ലാം പാലിച്ചെന്നും കമ്പനിയും വാദിച്ചു. കൂടാതെ, 10,000 രൂപ യാത്ര വൗച്ചറായും പിന്നീട് 10,000 രൂപ എക്സ് ഗ്രേഷ്യയായും നൽകിയെങ്കിലും പരാതിക്കാരൻ നിരസിച്ചെന്നും ബോധിപ്പിച്ചു.

വിമാനത്തിൽ കയറിയശേഷം ഇറക്കിവിടുന്നത് സേവനത്തിലെ ന്യൂനതയാണെന്നും യാത്ര നിരസിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നത് ഗുരുതര വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ലഭിക്കാവുന്ന നഷ്ടപരിഹാരത്തിനുള്ള അവകാശം ഈ ചട്ടങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനായി വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ​മാനസിക പ്രയാസത്തിനും ധന നഷ്ടത്തിനും കോടതി ചെലവിനത്തിലുമായി 1,20,000 രൂപയാണ് 45 ദിവസത്തിനകം നഷ്ടപരിഹാരമായി നൽകേണ്ടത്.


MORE LATEST NEWSES
  • കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • അമിബിക് ജ്വരം ബാധിച്ച് വീണ്ടും മരണം
  • പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം വഴിതെറ്റി; അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങി
  • കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് ഒപ്പുവെച്ച കരാറില്ലാതെ; വൻ ക്രമക്കേട്
  • സ്വർണവില കുത്തനെ കുറഞ്ഞു
  • കെട്ടിട നിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കി
  • കോഴിക്കോട് റവന്യൂ ജില്ലാ മേളകളിൽ തിളങ്ങി കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ; സംസ്ഥാന തല മത്സരങ്ങളിലേക്ക്...
  • മരണ വാർത്ത
  • ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി തുടരുന്നു
  • അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
  • അമ്പലവയലിൽ വാഹനാപകടം യുവാക്കൾക്ക് ദാരുണാന്ത്യം
  • പുല്‍പ്പള്ളിയില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍
  • ഫ്രഷ് കട്ട് സമരം; എസ്ഡിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 13 ആയി
  • പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
  • എംഡിഎംഎ കൈവശം വെച്ചതിന് അത്തോളിയിൽ ബസ് ഡ്രൈവർ പിടിയിൽ.
  • ജനകീയ മെമ്പർക്ക് ഗ്രാമസഭയുടെ സ്നേഹാദരം
  • മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി; ജനുവരി 21 മുതൽ 24 വരെ
  • മടത്തും പൊയിൽ കുഞ്ഞോതി ഹാജി
  • *മരണ വാർത്ത
  • ചെമ്പുകടവ് ചലിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു
  • കുടിവെള്ളം നിറച്ച കൃത്രിമ യമുന പരിഹാസ്യമായി; ഛഠ് പൂജാ സ്നാനത്തിന് പ്രധാന​മന്ത്രിയെത്തിയില്ല
  • എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്
  • കണ്ണൂർ കോർപ്പറേഷനിൽ പിഎം ശ്രീക്കെതിരായ അടിയന്തരപ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് സിപിഐ
  • കർണാടക ബേഗൂരിലെ കാർ അപകടം; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരനും മരണപ്പെട്ടു
  • പിഎം ശ്രീ: സി.പി.ഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
  • പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
  • ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ചിങ്ങും ന്യായ വില മെഡിക്കൽ ഷോപ്പ് ഉത്ഘാടനവും നാളെ
  • ഇടവേളക്കു ശേഷം സ്വർണവിലയിൽ വർധന
  • കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • അന്യ സംസ്ഥാന തൊഴിലാളികൾ ഓടിച്ച ജീപ്പ് കടയിലേക്ക് പാഞ്ഞു കയറി അപകടം;ഒരാള്‍ക്ക് പരുക്ക്
  • ബിഹാറില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ശശി തരൂര്‍ പൂറത്ത്.
  • ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു
  • കടലുണ്ടി റെയിൽവേ ലെവൽ ക്രോസിലെ ഓട്ടോമാറ്റിക് ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി
  • നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് കറങ്ങി; ഷേത്രക്കവർച്ചാ സംഘം പിടിയിൽ
  • വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു.
  • ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ
  • മരണ വാർത്ത
  • മോന്‍താ' കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു, ആന്ധ്രയില്‍ 6 മരണം
  • ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
  • യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
  • കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • ഫ്രഷ് കട്ട് അടച്ചുപൂട്ടണം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
  • വയനാട് സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്
  • കുറ്റ്യാടി ചുരം പൂതം പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
  • പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായി
  • താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്;മൂന്നു പേര്‍ പിടിയിൽ