നരിക്കുനി : എട്ടുവയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മടവൂർ ഒങ്ങോറമല സ്വദേശിയായ ഗോവിന്ദൻകുട്ടി (54)ക്ക് കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി അമ്പിളി സി.എസ്. എട്ടുവർഷം കഠിന തടവിനും 250,000 പിഴയും ശിക്ഷയായി വിധിച്ചു
പിഴ അടയ്ക്കാതെയായാൽ പ്രതിക്ക് നാല് മാസം അധിക തടവും അനുഭവിക്കേണ്ടതായിരിക്കും. റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയോട് പ്രതി റോഡിലായിരുന്നു അതിക്രമം നടത്തിയത്. കേസ് കൊടുവള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് എ.പി. രജിസ്റ്റർ ചെയ്തു.
തുടർന്ന് സബ് ഇൻസ്പെക്ടർ അഷറഫ് പി.കെ. ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വശത്ത് അഡ്വ. ആർ.എൻ. രഞ്ജിത് ഹാജരായി, നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു എം.സി. ഏകോപിപ്പിച്ചു.