ഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. പിടികൂടിയ നായകളെ പൊതുവിടങ്ങളിൽ തുറന്നു വിടരുത്. സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവ്.
ദേശീയ പാതകളിൽനിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകൾ പ്രവേശിക്കാതിരിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും. നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികൾ വിശദീകരിച്ച് തൽസ്ഥിതി റിപ്പോർട്ട് 8 ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണം. നായകൾ പ്രവേശിക്കാതിരിക്കാൻ വേണ്ടിയുള്ള ഫെൻസിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.