പാലക്കാട്: മൊബൈൽ ഫോൺ വാങ്ങാനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത യുവാവിനെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ബജാജ് ഫിനാൻസിന്റെ ജീവനക്കാരൻ അറസ്റ്റിൽ. മർദനമേറ്റ വാണിയംകുളം പനയൂർ സ്വദേശി ഷരീഫിന്റെ (28) തലയോട്ടിക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷരീഫ് നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസിന്റെ ജീവനക്കാരനെതിരെയാണ് യുവാവിന്റെ പരാതി.