ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

Nov. 20, 2025, 2:11 p.m.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മൂന്നാം പ്രതിയും മുൻ ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിയുകയായിരുന്ന വാസുവിനെ കനത്ത പോലീസ് സുരക്ഷയോടെയാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പോലീസ് വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് എൻ വാസു.സ്വർണ്ണക്കൊള്ള നടന്ന 2019-ൽ വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് നിർദ്ദേശം നൽകിയത് കമ്മീഷണറായിരുന്ന വാസുവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കേസിൽ മൂന്നാം പ്രതിയാക്കിയത്. നവീകരണശേഷം അധികംവന്ന സ്വർണ്ണം സ്പോൺസറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാൻ അദ്ദേഹം തയ്യാറായില്ല എന്നതായിരുന്നു വാസുവിനെതിയി ചുമത്തിയ കുറ്റം.മുരാരി ബാബുവിന്റെ മൊഴിയാണ് വാസുവിനെതിരായ അന്വേഷണത്തിൽ നിർണായകമായത്. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെയും സുധീഷിന്റെയും മൊഴികൾ വാസുവിന് എതിരാണ്.

പ്രസിഡന്റായിരിക്കെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി “ബാക്കി സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കാമോ” എന്ന വിവാദ ഇമെയിൽ അയച്ചതും പിന്നീട് വാസു മറ്റുള്ളവർക്കു ഫോർവേഡ് ചെയ്തതും കേസിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങളാണ്. അതിനുശേഷം കാര്യത്തിൽ അന്വേഷണം നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

അതേസമയം, സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേസിൽ നേരിട്ട് പങ്കുള്ള മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് ഇന്നലെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും കവർച്ചയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബു പറഞ്ഞത്.

അതിനിടെ, ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയേക്കുമെന്ന സൂചന മുൻപ് പുറത്തുവന്നിരുന്നു.


MORE LATEST NEWSES
  • ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ അറസ്റ്റില്‍
  • ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി; പന്തീരാങ്കാവിൽ യുവതി കസ്റ്റഡിയിൽ
  • തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയ പരിധി നാളെ വൈകിട്ട് അവസാനിക്കും
  • ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
  • രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി.
  • മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
  • സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
  • കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്കേറ്റു
  • രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
  • സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
  • ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 5000 പേർക്ക് മാത്രം
  • ബിഎൽഒയെ തൊട്ടാൽ കളിമാറും; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി
  • ഉരുൾപൊട്ടൽ ദുരന്തബാധിതയെ കബളിപ്പിച്ചു; ലോൺ വാഗ്ദാനം ചെയ‌് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
  • ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍
  • ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയ യുവതിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു
  • വന്യജീവി ആക്രമണം മൂലമുള്ള വിളനാശം; പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം
  • യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ
  • ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി,
  • നടി ഊർമിളാ ഉണ്ണി ബിജെപിയിൽ
  • കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്: കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
  • ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി.
  • തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ