തൊഴിലുറപ്പ് ബില്‍ ലോക്സഭയില്‍; ഗാന്ധി തന്‍റെ കുടുംബത്തിന്‍റേതല്ല രാജ്യത്തിന്‍റേതെന്ന് പ്രിയങ്ക

Dec. 16, 2025, 2:13 p.m.

ഗാന്ധിജിയുടെ പേരുവെട്ടിക്കൊണ്ടുള്ള തൊഴിലുറപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കൃഷിമന്ത്രി ശിവരാജ് സിങ്. മഹാത്മഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി–ജി റാം ജി എന്നാക്കി മാറ്റാനുള്ള ബില്‍ ആണ് അവതരിപ്പിച്ചത്. പിന്നാലെ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. ഗാന്ധി ചിത്രം ഉയര്‍ത്തി പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചിത്രം താഴ്ത്തിപ്പിടിക്കാന്‍ സ്പീക്കറുടെ നിര്‍ദേശിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം, മഹാത്മാഗാന്ധി ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. ഗാന്ധി എന്‍റെ കുടുംബത്തിന്‍റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്‍റേതാണെന്നും പ്രിയങ്ക ഗാന്ധി സഭയില്‍ പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി ‘വികസിത് ഭാരത് ഗാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ എന്നാക്കി മാറ്റാനാണ് പുതിയ ബില്‍. ഇതനുസരിച്ച് വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന തൊഴിലുറപ്പ് പദ്ധതി റദ്ദാകും. പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. പുതിയ കരട് അനുസരിച്ച് കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 125 ദിവസമാകും. അധികച്ചെലവ് അതത് സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിയും വരും. സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് ബില്ലിലെ ഉള്ളടക്കം. 

ആവശ്യാധിഷ്ഠിത (demand-driven) പദ്ധതിയിൽ നിന്നും വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി (allocation-based) തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന. അതിൽനിന്നും, ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം യൂണിയൻ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്. നിലവിൽ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയൻ സര്‍ക്കാര്‍ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകൾ 75:25 എന്ന അനുപാതത്തിൽ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരു പങ്കിടുന്ന നിലയും ആയിരുന്നു. ഈ രണ്ട് ഘടകങ്ങളും 60:40 എന്ന അനുപാതത്തില്‍ യൂണിയൻ സർക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

ബില്‍ പിന്‍വലിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസിന്‍റെ ഹീന അജണ്ടയാണുള്ളതെന്നും അധികാരത്തിൽ വന്നതു മുതലുള്ള മോദി സർക്കാരിൻറെ ലക്ഷ്യമാണ് തൊഴിലുറപ്പ് പദ്ധതി തകർക്കലെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാനുള്ള നീക്കം തൊഴിലുറപ്പിന്‍റെ ചരമക്കുറിപ്പാണെന്ന് മന്ത്രി എം.ബി.രാജേഷും പ്രതികരിച്ചിരുന്നു. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. 


MORE LATEST NEWSES
  • ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന് പരിക്ക്
  • ഇഡിക്ക് കനത്ത തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെ നടപടി പാടില്ലെന്ന് കോടതി
  • ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ മൂല്യം 90.82 ആയി
  • ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
  • ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ
  • പെണ്‍കുട്ടിയോട് അശ്ലീലം; ചോദ്യം ചെയ്തപ്പോള്‍ അടിക്കാന്‍ ചങ്ങലയൂരി; പിടിച്ചുവാങ്ങി തിരിച്ചൊന്നു കൊടുത്തു
  • വയനാട് തുരങ്കപാതയുടെ നിർമാണം തുടരാം; ഹൈക്കോടതി
  • പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു;സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
  • പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്
  • സ്വർണവില കുറഞ്ഞു
  • കുഴിബോംബ് സ്ഫോടനം: കുപ്‍വാരയില്‍ സൈനികന് വീരമൃത്യു
  • പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും
  • സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടം; ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം
  • ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 
  • ചുരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
  • ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു
  • ജനവാസ മേഖലയില്‍ കടുവ; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍
  • ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • മാനന്തവാടി ഒഴക്കോടിയിൽ വാഹനാപകടം,യുവാവ് മരിച്ചു
  • കോഴിക്കോട് - വയനാട് ദേശീയപാത (NH 766) താമരശ്ശേരി വട്ടക്കുണ്ട് പാലം പുനർനിർമ്മാണത്തിന് അനുമതി
  • കാൺമാനില്ല
  • ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു,
  • ട്രെയിൻ തട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
  • സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
  • *യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി*
  • നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്'; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി
  • കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ട്; സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട്
  • രാഹുലിന്റെ അറസ്റ്റ് വിലക്ക് തുടരും; മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
  • മുന്നണി വിപുലീകരണം; ജോസഫിനെ തള്ളി യുഡിഎഫ് നേതാക്കൾ
  • നരികുനിയിൽ ആളൊഴിഞ്ഞ മലയിൽ തലയോട്ടിയും ഷൂവും കണ്ടെത്തി
  • എസ്എൻഡിപിക്കാർ വോട്ട് ചെയ്തില്ല;ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്
  • ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
  • മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്
  • ഓടികൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് അപകടം
  • ശബരിമല അരവണ വിതരണം; ഒരാൾക്ക് 20 എണ്ണം മാത്രം
  • സ്വർണവില സർവകാല റെക്കോഡിൽ
  • ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും
  • നേപ്പാളിൽ ഭൂചലനം ; 4.7 തീവ്രത രേഖപ്പെടുത്തി
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്
  • ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
  • *അറബി - ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷ : ഫലസ്തീൻ അംബാസിഡർ*
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം.
  • ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
  • പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്;കേസ്
  • UDF വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍