റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും;10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്

Dec. 22, 2025, 1:46 p.m.

തൃശൂര്‍: പാലക്കാട് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ ബാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. രാം നാരായണിന്റെ ബന്ധുക്കളുമായി മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാമെന്ന് നന്ത്രി രാജന്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. മൃതദേഹം എംബൈം ചെയ്ത ശേഷം ചത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളേയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും.കൂടാതെ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമുള്ള കൂടുതല്‍ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ പോലും വെറുതേ വിടില്ലെന്നും പഴുതടച്ച അന്വേഷണം നടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ജില്ലാ പൊലിസ് മേധാവിയാണ് മേല്‍നോട്ടം വഹിക്കുക. പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട് . കൊലപാതകത്തിന് ഇതാണോ കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.

അതിനിടെ കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.പ്രതികള്‍ രാം നാരായണനെ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൊല്ലണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാണ് രാം നാരായണനെ പ്രതികള്‍ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്റെ മുതുകിലും മുഖത്തും ഇവര്‍ ചവിട്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ പീഡനം മണിക്കൂറുകളോളം നീണ്ടു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രാം നാരായണന്റെ ശരീരത്തില്‍ തല മുതല്‍ കാല്‍ വരെ 40-ലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കനത്ത വടികള്‍ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചതിന് പുറമേ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ അടയാളങ്ങള്‍ ശരീരത്തിലുടനീളമുണ്ട്. മുതുകില്‍ മാത്രമല്ല മുഖത്തും ക്രൂരമായി ചവിട്ടിയട്ടുണ്ടെന്ന് എക്സ്റേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്നലെ വൈകിട്ട് 4നാണ് രാംനാരായണന്റെ ബന്ധുക്കള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. 
മെഡിക്കല്‍ കോളജ്‌മോര്‍ച്ചറിയിലാണ് രാംനാരായണന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാംനാരായണന്റെ കൊലപാതകം അന്വേഷിക്കുന്നതിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 

ദലിത് വിഭാഗത്തില്‍പെട്ടവരാണ്. സംഭവത്തില്‍ എസ്.സി- എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തണം.  എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

രാംനാരായണന്റെ ഭാര്യ ലളിത, ഭാര്യയുടെ അമ്മ ലക്ഷ്മിന്‍ ഭായ്, മക്കളായ അനൂജ്, ആകാശ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരോടൊപ്പമാണ് മെഡിക്കല്‍ കോളജിലെത്തിയത്.


MORE LATEST NEWSES
  • പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
  • കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 
  • പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
  • ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍
  • കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ അവിലും മലരും പഴവും വച്ച് സിപിഎം നേതാവിന്‍റെ ഭീഷണി
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്
  • മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
  • ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി
  • സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
  • കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത് ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്
  • ഭാര്യയെ വീഡിയോ കോൾ ചെയ്തു, കഴുത്തിൽ കുരുക്ക് മുറുക്കി; അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്
  • ഇൻസ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു 19-കാരൻ അറസ്റ്റിൽ
  • സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ
  • ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്
  • 70 വയസ്സ് പൂർത്തിയായ റേഷൻ വ്യാപാരികളെ പിരിച്ചുവിടാനുള്ള ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
  • മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
  • കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍
  • സ്കൂൾ വിട്ട് വരികയായിരുന്നു കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
  • ശബരിമല വിമാനത്താവളം; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
  • അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
  • തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
  • ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
  • മരണ വാർത്ത
  • അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ല; കർശനമായി നടപ്പിലാക്കും: മന്ത്രി ശിവന്‍കുട്ടി
  • ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; പുതുക്കിയ നിരക്കുകള്‍ അറിയാം
  • കോഴിക്കോട് ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ
  • ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും കയ്യേറ്റം
  • വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
  • എസ്.ഐ.ആര്‍: കേരളത്തില്‍ അജ്ഞാത വോട്ടര്‍മാര്‍ കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍
  • ജപ്പാന്‍ ജ്വര പ്രതിരോധം: ജില്ലയില്‍ ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങും,
  • യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
  • പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
  • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
  • മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസ്; അമ്മ അറസ്റ്റിൽ.
  • കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ
  • നിര്യാതനായി
  • ഇറിഡിയം വില്‍പ്പനയിലൂടെ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി പൂജാരിയും കന്യാസ്ത്രീകളും
  • വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഷാർജയിൽ രണ്ടുപേർ മരിച്ചു
  • കട്ടയാട് വീണ്ടും പുലിശല്യം രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ നായയെയും പുലി പിടിച്ചു
  • യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു; അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ
  • അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു
  • ചുരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
  • സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം
  • ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • മലപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു