നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

Dec. 24, 2025, 4:38 p.m.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിന്റെ അപ്പീൽ. താൻ ഡ്രൈവർ മാത്രമാണ്, കുറ്റകൃത്യത്തിൽ പങ്കില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും മാർട്ടിൻ അപ്പീലിൽ പറയുന്നുണ്ട്.

കേസിൽ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണ്. വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും അപ്പീലിൽ മാർട്ടിൻ വ്യക്തമാക്കി.
കേസിൽ 20 വർഷം കഠിന തടവിന് വിധിച്ചതിന് പിന്നാലെ മാർട്ടിൻ നിലവിൽ ജയിലിൽ കഴിയുകയാണ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ മാർട്ടിൻ ഉൾപ്പടെ ആറ് പ്രതികൾക്കാണ് വിചാരണക്കോടതി 20 വർഷം കഠിന തടവും പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വടിവാൾ സലീമും പ്രദീപും വിധിക്കെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് വടിവാൾ സലീം. ആറാം പ്രതിയാണ് പ്രദീപ്. കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെവിട്ടത്.
ഇതിനിടെ നടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ മാർട്ടിൻ അധിക്ഷേപ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിൽ അതിജീവിത പരാതി നൽകിയിരുന്നു. വീഡിയോ പങ്കുവെച്ചവരുടെ ലിങ്കുകൾ അടക്കം നൽകിയാണ് അതിജീവിത പരാതി നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വർഷം എന്നിങ്ങനെയാണ് മറ്റ് പ്രതികൾ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.


MORE LATEST NEWSES
  • പേരാമ്പ്രയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ
  • മരണ വാർത്ത
  • മരണ വാർത്ത
  • കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്  ദേഹമാസകലം പൊള്ളിച്ചു
  • സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു
  • വന്ദേഭാരതില്‍ ഇനി മലബാര്‍ ദം ബിരിയാണിയും ഗുലാബ് ജാമുനും; ഭക്ഷണ മെനു മാറുന്നു
  • പൊലീസിനെ വിമർശിച്ചതിന് നടപടി; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
  • വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ മരിച്ചു
  • പട്ടാപ്പകല്‍ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണവും പണവും കവര്‍ന്നു; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
  • പാലക്കാട്‌ അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം
  • ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; പി.കെ ശ്രീമതിയുടെ ബാഗും ഫോണും നഷ്ടമായി
  • വടകരയിൽ എസ്‍ഡിപിഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; 30 പേര്‍ക്കെതിരെ കേസ്
  • വാളയാര്‍ ആൾക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
  • റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം; ലിനു മരണത്തിന് കീഴടങ്ങി
  • സ്വര്‍ണ വിലയിൽ ഇന്നും വര്‍ധന
  • വാഹനബാഹുല്യം ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • മരണ വാർത്ത
  • ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില;
  • *കൊടുവള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ
  • രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം
  • സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം
  • അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
  • കൊടുവള്ളി സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
  • കണ്ണൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം
  • ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം.
  • ഗതാഗതം നിരോധിച്ചു
  • നിര്യാതനായി
  • സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
  • വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്.
  • മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ ഉപ്പ് വിതറി
  • ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ
  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അമിത വേഗതയില്‍ പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
  • ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI
  • ഇത്തവണ 10 അല്ല, 12 ദിവസം;ക്രിസ്മസ് അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും
  • ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി
  • വടകര യിൽ ബസ്സും സക്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു
  • ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം
  • ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം
  • കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം
  • പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ
  • ചരിത്രത്തിലാദ്യമായി സ്വര്‍ണവില ലക്ഷം കടന്നു
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
  • ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്
  • വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
  • ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
  • സ്കാനിങ്ങിന് മുമ്പ് രോഗി അഞ്ചു പവന്റെ മാല ബെഡിൽ അഴിച്ചു വെച്ചു; തിരിച്ചെത്തിയപ്പോൾ മാല കാണാനില്ല
  • കേരളമടക്കം 3 സംസ്ഥാനങ്ങളിലും കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
  • കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി