കാമുകിയുടെ വീട്ടുകാരുടെ പ്രീതി നേടാൻ വാഹനാപകടത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ മനഃപൂർവം കാറിടിച്ചു വീഴ്ത്തി: നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍

Jan. 7, 2026, 6:36 p.m.


പത്തനംതിട്ട : 90-കളിലെ സിനിമാക്കഥകളെപ്പോലും വെല്ലുന്ന ‘ഐഡിയ’യുമായി കാമുകിയെയും കുടുംബത്തെയും പ്രീതിപ്പെടുത്താൻ ശ്രമിച്ച യുവാവും സുഹൃത്തും ഒടുവിൽ അഴിക്കുള്ളിലായി. പത്തനംതിട്ട കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ(24), സുഹൃത്തായ കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ്(19) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.രഞ്ജിതുമായി പിണങ്ങിയ കാമുകിയുടെ പിണക്കം മാറ്റാനും കുടുംബാംഗങ്ങളെ പ്രീതിപ്പെടുത്താനുമായി യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. എന്നാൽ, കാറിടിച്ചതിന് തൊട്ടുപിന്നാലെ രഞ്ജിത് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതിലടക്കം യുവതിക്ക് സംശയം തോന്നിയിരുന്നു. ഈ സംശയം പോലീസിനോടും പറഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺവിളി വിവരങ്ങളും പരിശോധിച്ചതോടെയാണ് അപകടം ആസൂത്രിതമാണെന്ന് വ്യക്തമായത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ സത്യം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് രണ്ടുപേരെയും അറസ്റ്റ്‌ചെയ്തത്.യുവതിയും രഞ്ജിത്തും അടുപ്പത്തിലായിരുന്നു

എന്നാൽ, അടുത്തകാലത്ത് ഇരുവരും തമ്മിൽ പിണക്കത്തിലായി. രഞ്ജിത്തിന്റെ ഫോൺകോളുകളും യുവതി എടുക്കാതായി. ഈ പിണക്കം മാറ്റാനും യുവതിയുടെ വീട്ടുകാരിൽനിന്ന് ‘നല്ലപേര്’ സ്വന്തമാക്കാനുമായാണ് രഞ്ജിത്തും സുഹൃത്തായ അജാസും ചേർന്ന് അപകടവും രക്ഷാപ്രവർത്തനവും ആസൂത്രണംചെയ്തത്. ഇതുവഴി യുവതിയെ വിവാഹം കഴിക്കുന്നതിലേക്ക് കാര്യങ്ങളിലെത്തുമെന്നും പ്രതികൾ കരുതി ഇതിനായി ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും ചേർന്ന് പദ്ധതി നടപ്പാക്കിയത്. അന്നേദിവസം വൈകീട്ട് അഞ്ചരയോടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിർദേശപ്രകാരം അജാസ് ഒരു കാറിൽ പിന്തുടർന്നു. ഇതിനു പിന്നിലായി മറ്റൊരു കാറിൽ രഞ്ജിത്തും സഞ്ചരിച്ചു. തുടർന്ന് വാഴമുട്ടം ഈസ്റ്റിൽവെച്ചാണ് അജാസ് യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയത്. തുടർന്ന് ഇയാൾ നിർത്താതെ പോയി. അപകടമുണ്ടായി നിമിഷങ്ങൾക്കുള്ളിൽത്തന്നെ കാമുകനായ രഞ്ജിത് സ്ഥലത്തെത്തി. കാമുകിയ്ക്ക് അപകടം സംഭവിച്ചതിന്റെ സങ്കടവും ഞെട്ടലുമെല്ലാം അഭിനയിച്ച് ഇയാൾ ഇടപെട്ടു. അപകടത്തിൽപ്പെട്ടത് തന്റെ ഭാര്യയാണെന്നാണ് ഇയാൾ ഓടിക്കൂടിയ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് യുവതിയെ തന്റെ കാറിൽ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാറിടിപ്പിച്ച് വീഴ്ത്തിയ യുവതിക്ക് സാരമായ പരിക്കേറ്റിരുന്നു. ദേഹത്താകെ ചെറിയ മുറിവുകളുണ്ടായി. വലതുകൈക്കുഴ തെറ്റി. തുടർന്ന് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയും നൽകി.

സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവതിക്ക് ചില സംശയങ്ങൾ തോന്നിയത്. അപകടമുണ്ടായ ഉടൻ രഞ്ജിത് സ്ഥലത്തെത്തിയതാണ് പ്രധാനമായും യുവതി സംശയിച്ചത്. അപകടത്തിൽപ്പെട്ടത് തന്റെ ഭാര്യയാണെന്ന് ഇയാൾ നാട്ടുകാരോട് പറഞ്ഞതും സംശയത്തിനിടയാക്കി. ഇക്കാര്യങ്ങളെല്ലാം യുവതി പോലീസിനോടും പറഞ്ഞു.

 

സംഭവത്തിൽ കേസെടുത്ത പോലീസ്, ഉടൻതന്നെ അപകടസ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. അപകടമുണ്ടാക്കിയ കാർ വന്ന വഴിയിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഈ പരിശോധനയിലാണ് യുവതിയെ കാർ പിന്തുടർന്ന് വന്നതാണെന്ന സംശയമുണ്ടായത്. തൊട്ടുപിന്നാലെ രഞ്ജിത്തിന്റെ കാറും വന്നത് സംശയം ബലപ്പെടുത്തി. തുടർന്ന് രഞ്ജിത്തിന്റെ ഫോൺവിവരങ്ങൾ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമായിരുന്നു.

പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ അപകടത്തിന് പിന്നിലെ യാഥാർഥ്യം രഞ്ജിത് വെളിപ്പെടുത്തി. കാമുകിയുടെ പിണക്കം മാറ്റാനും കുടുംബത്തിന്റെ പ്രീതിസമ്പാദിച്ച് വിവാഹത്തിലേക്കെത്താനും വേണ്ടിയാണ് അപകടവും രക്ഷാപ്രവർത്തനവുമെല്ലാം ആസൂത്രണംചെയ്തതെന്നായിരുന്നു പ്രതിയുടെ മൊഴി. രക്ഷകനായി അവതരിച്ചാൽ പിണക്കം മാറുമെന്നും ഇതുവഴി കുടുംബാംഗങ്ങളിൽനിന്നടക്കം നല്ല പയ്യനെന്ന ‘ഇമേജ്’ കിട്ടുമെന്നും യുവാവ് കരുതിയിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്


MORE LATEST NEWSES
  • സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി
  • പ്രസവിച്ച യുവതിയുടെ വയറില്‍ തുണി കഷ്ണം; നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
  • എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • തൊണ്ടയാട് വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
  • അനധികൃത സ്വത്തുസമ്പാദന കേസില്‍ പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു
  • ഉള്ളിയേരിയിൽ വാഹനപകടം; ഒരാൾക്ക് പരിക്ക്.
  • മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
  • പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
  • അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ മൂന്നാം വിജയവുമായി കേരളം
  • കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം
  • കണ്ണോത്ത് സെൻറ് ആൻറീസ് ഹൈസ്കൂൾ-സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ
  • നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേയ്ക്ക്
  • യുവതിയുടെ ശരീരത്തിൽനിന്നു തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി.
  • ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
  • കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച;
  • അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു
  • പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
  • സൗദി കാർ അപകടം;മരണം അഞ്ചായി
  • ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു
  • 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ.
  • ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരണപ്പെട്ടു
  • കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
  • യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
  • വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
  • തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
  • ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു
  • പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു
  • കോഴിക്കോട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
  • സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും, കുറ്റ്യടിയില്ലെങ്കിൽ മറ്റൊരു സീറ്റിൽ നോട്ടം
  • ബലാത്സംഗക്കേസ്‌ ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.
  • വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
  • മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
  • കുറ്റ്യാടിയിൽ എസ്‌ഐആറിൽ നിന്ന് പകുതിയിലേറെ വോട്ടർമാർ പുറത്ത്
  • വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ*
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
  • യുഎഇയിൽ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ