യുവതിയുടെ ശരീരത്തിൽനിന്നു തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി.

Jan. 8, 2026, 10:30 a.m.

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽനിന്നു പ്രസവം കഴിഞ്ഞു മടങ്ങി രണ്ടരമാസത്തിനുശേഷം യുവതിയുടെ ശരീരത്തിൽനിന്നു തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ ജെറാൾഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ആരോഗ്യവകുപ്പ് ഡയറക്ടർക്കു റിപ്പോർട്ട് കൈമാറി. പരാതിക്കാരിയായ മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി(21)യോട് അന്വേഷണസംഘം മണിക്കൂറുകളോളം സംസാരിച്ചു.

ശരീരത്തിൽനിന്നു ലഭിച്ച തുണിയുമായാണ് യുവതി എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ പ്രയാസമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലവഹിക്കുന്ന ഡോ. ആൻസി മേരി ജേക്കബ് പറഞ്ഞു.

മെഡിക്കൽ കോളേജിന് മുന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ബിജെപി എന്നീ സംഘടനകളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എടവക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യുള്ളതിൽ മുസ്തഫ, ഭർത്താവിന്റെ അമ്മ ശ്രീജ, സഹോദരി ശ്രിബിന എന്നിവർക്കൊപ്പം കൈക്കുഞ്ഞുമായാണ് യുവതി എത്തിയത്. ശരീരത്തിൽനിന്നു ലഭിച്ച തുണി ആശുപത്രിയിൽനിന്നുള്ളതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായി ദേവി പറഞ്ഞു. എന്നാൽ, ഇത് ചികിത്സയ്ക്കിടെ സംഭവിച്ച പിഴവായി ആരോഗ്യവകുപ്പ് ഔദ്യോഗികമായ സ്ഥിരീകരണം നൽകിയില്ല.

കഴിഞ്ഞദിവസം യുവതി മന്ത്രി ഒ.ആർ. കേളുവിനും പരാതിനൽകിയിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. യുവതിയുടെ ആരോപണം തള്ളുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് സൂചന. തുണിക്കഷണത്തിൽ രക്തം പുരണ്ടിട്ടില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സൂപ്രണ്ട് മന്ത്രിക്കു നൽകിയ മറുപടിയിലുള്ളതെന്നാണ് സൂചന. യുവതിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയെന്നു പറയുന്ന തുണിക്ക് വലുപ്പം കൂടുതലുള്ളതായും ഇങ്ങനെയുള്ള തുണി 75 ദിവസം ഉള്ളിൽക്കിടന്നാൽ ശക്തമായ വയറുവേദനയും പനിയും നീരൊഴുക്കും ഉണ്ടാകുമെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.


MORE LATEST NEWSES
  • വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • മെഡിക്കൽ കോളേജ് ഡോക്ടർമാർ 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
  • ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
  • പന്തീരങ്കാവ് എം ഡി എം എയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി
  • യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
  • കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു. 
  • മങ്കട: ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു
  • സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി
  • പ്രസവിച്ച യുവതിയുടെ വയറില്‍ തുണി കഷ്ണം; നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
  • എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • തൊണ്ടയാട് വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
  • അനധികൃത സ്വത്തുസമ്പാദന കേസില്‍ പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു
  • ഉള്ളിയേരിയിൽ വാഹനപകടം; ഒരാൾക്ക് പരിക്ക്.
  • മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
  • പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
  • അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ മൂന്നാം വിജയവുമായി കേരളം
  • കണ്ണൂർ കൂത്തുപറമ്പിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • മുന്നറിയിപ്പുകൾ അവഗണിച്ച ഭരണ പരാജയം: മാനന്തവാടി മെഡിക്കൽ കോളേജ് വിഷയത്തിൽ കെ.സി.വൈ.എം പ്രതിഷേധം
  • കണ്ണോത്ത് സെൻറ് ആൻറീസ് ഹൈസ്കൂൾ-സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ
  • നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേയ്ക്ക്
  • ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • *കെ.വി സുധാകരൻ ഒമ്പതാം ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു.
  • പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
  • കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച;
  • അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു
  • പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
  • സൗദി കാർ അപകടം;മരണം അഞ്ചായി
  • കാമുകിയുടെ വീട്ടുകാരുടെ പ്രീതി നേടാൻ വാഹനാപകടത്തിൽ നിന്നും യുവതിയെ രക്ഷിക്കാൻ മനഃപൂർവം കാറിടിച്ചു വീഴ്ത്തി: നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍
  • ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു
  • 24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ.
  • ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരണപ്പെട്ടു
  • കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
  • യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
  • വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
  • തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
  • ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു
  • പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു
  • കോഴിക്കോട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
  • സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും, കുറ്റ്യടിയില്ലെങ്കിൽ മറ്റൊരു സീറ്റിൽ നോട്ടം
  • ബലാത്സംഗക്കേസ്‌ ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.