കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്‌തു. ഇ ഡി ഓഫീസിൽ വ്യാഴം രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) 2015ല്‍ വായ്പത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു.
2015ല്‍ അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിയുടെയും പിവിആര്‍ ഡെവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടിയുടെയും 1.56 കോടിയുടെയും വായ്പകള്‍ തിരച്ചടയ്ക്കാതായതോടെ കോര്‍പറേഷന്റെ 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികള്‍ ലഭിച്ചു. ഇതില്‍ അന്വേഷണം നടത്തിയ ഇഡി, 2016ല്‍ 14.38 കോടി രൂപയായിരുന്ന അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021ല്‍ 64.14 കോടിയായെന്ന് കണ്ടെത്തി. തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.