വാഷിങ്ടൺ: കുടിയേറ്റ വിരുദ്ധ നടപടി ശക്തമാക്കുന്നതിെന്റ ഭാഗമായി റഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക.
ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ അപേക്ഷകൾ നിരസിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എംബസികൾക്ക് നിർദേശം നൽകി. സോമാലിയ, അഫ്ഗാനിസ്താൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‍ലൻഡ്, യമൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. ജനുവരി 21ന് നിലവിൽവരുന്ന വിസ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും.