വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

Jan. 21, 2026, 12:35 p.m.

തിരുവനന്തപുരം: വിവാദ പ്രസ്താവന പിൻവലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി.

താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു.തന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതു ജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

"എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചുവെന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്താവന പിൻവലിക്കുന്നു' എന്നാണ് കുറിപ്പിൽ സജി ചെറിയാൻ പറയുന്നത്.

മലപ്പുറത്തെയും കാസർകോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്റെ വാക്കുകളാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. 'നിങ്ങൾ കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാൽ മതി. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തിൽപ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തിൽ അല്ലാത്തവർ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകൾ.

വിഷയത്തിൽ രൂക്ഷ വിമർശനം ഉയർന്നെങ്കിലും പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു സജി ചെറിയാൻ. എന്നാൽ വിവാദ പ്രതികരണത്തിന് പാർട്ടി പിന്തുണയില്ലെന്ന് സജി ചെറിയാനെ സിപിഐഎം നേതൃത്വം അറിയിച്ചതോടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചാൽ പരസ്യമായി തള്ളിപ്പറയേണ്ടി വരുമെന്നാണ് നേതൃത്വം സജി ചെറിയാനെ അറിയിച്ചത്. എന്നാൽ താൻ ഉദ്ദേശിച്ചത് പോലെയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് സജി ചെറിയാൻ മറുപടി നൽകിയത്.

അങ്ങനെയെങ്കിൽ വിഷയത്തിൽ വ്യക്ത വരുത്തണമെന്നും സജി ചെറിയാന് പാർട്ടി നിർദേശം നൽകിയിരുന്നു.


MORE LATEST NEWSES
  • മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • ശബരിമല സ്വർണക്കൊള്ള;ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം
  • വെടിനിർത്തൽ കരാർ ലംഘനം;ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്
  • 3 വർഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33 കാരനായ എഞ്ചിനീയർ അറസ്റ്റിൽ
  • ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, ബസിലെ വീഡിയോ എഡിറ്റ് ചെയ്തു
  • ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണത്തിന് ഇന്ന് വർധിച്ചത് ഗ്രാമിന് 460 രൂപ
  • ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാക്കൾക്ക് ദാരുണാന്ത്യം
  • ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്
  • ടോൾ പ്ലാസകളിൽ ടോൾ നൽകാതെ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, എൻഒസി സേവനങ്ങൾ നിഷേധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
  • കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന
  • സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
  • തിളച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • മന്ത്രി എ. കെ ശശിന്ദ്രനെ ആക്രമിച്ചു എന്ന കള്ളകേസിൽ 6വർഷത്തിന് ശേഷം കോൺഗ്രസ്‌ നേതാക്കളെ കോടതി വെറുതെവിട്ടു.
  • സ്കൂ‌ൾ ബസ്സും കാറും കൂട്ടി ഇടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു
  • ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ജയിലില്‍ തുടരും
  • ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു
  • കോഴിയിറച്ചി വില കുതിക്കുന്നു
  • കൊടുവള്ളി PTH-ന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം ഫണ്ട്‌ കൈമാറി.
  • എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പത് ലക്ഷം രൂപ
  • ദീപക് ജീവനൊടുക്കിയ സംഭവം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • മാമി തിരോധാന കേസ്:ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കണ്ട് കുടുംബം
  • മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
  • യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കാപ്പ കേസ് പ്രതിയെ പിടികൂടി.
  • ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി തടയും,​ വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം
  • പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച
  • കുന്ദമംഗലത്ത് യു ഡി എഫ് സ്ഥാനാർഥിയായി എം.ബാബുമോന് സാധ്യത
  • നിയമസഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ ഗവർണർ മാറ്റം വരുത്തി
  • ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും.
  • ശബരിമല സ്വർണക്കൊള്ള; പ്രതികളായവരുടെ വീടുകളിൽ വ്യാപക റെയ്ഡ്
  • സ്വർണം വിലയിൽ വീണ്ടും വർധനവ്
  • ഹരിതകർമസേന ശേഖരിച്ച അജൈവ മാലിന്യത്തിലേക്ക് രഹസ്യമായി മാലിന്യം തള്ളിയ രണ്ട് കച്ചവടക്കാർക്ക് പിഴയിട്ടു
  • കൂളിമാട് ഇന്നോവ കാറും മിനിലോറിയും കൂട്ടി ഇടിച്ച് അപകടം
  • കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
  • ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
  • നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
  • ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന
  • നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റിൽ
  • അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ,
  • മീൻ പിടിക്കാനിറങ്ങിയ മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു
  • ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
  • പുലിക്കയത്ത് ആംബുലൻസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
  • ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
  • ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
  • ഓയിൽ മില്ലിൽ തീപിടുത്തം