ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് ; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം

Jan. 30, 2026, 9:50 p.m.

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. 31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി - കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.

തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം- ത്തിതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും.

ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം - ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോ?ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.

മത്സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്‌നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്‍ക്കാര്‍ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കാര്യവട്ടം - പുല്ലാന്നിവിള റോഡിലുളള എല്‍എന്‍സിപിഇ, യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍, വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആള്‍ക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും.

ക്രിക്കറ്റ് മത്സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്‌സിറ്റി കോളേതിരുവനന്തപുരജ്, ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളില്‍ നിന്നും ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തന്‍കോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങള്‍ തൃപ്പാദപുരം - കുശമുട്ടം- കല്ലിങ്കല്‍ വഴി ബൈപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങള്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.


MORE LATEST NEWSES
  • ആർത്തവകാലത്തെ ആരോഗ്യം പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നല്‍കണം: സുപ്രിംകോടതി
  • മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് പതാക ഉയർന്നു
  • പഞ്ചായത്ത് മെമ്പറായ സഹപാടിയെ ആദരിച്ചു
  • കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
  • സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
  • പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം
  • വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ്പും കവർന്നു
  • പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
  • താലൂക്ക് ആശുപത്രിക്ക് മുന്നിലെ സീബ്രാ ക്രോസിൽ നിന്നും വാനങ്ങൾ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്
  • ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്; ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ
  • ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ നേതൃത്വക്യാമ്പ് നടന്നു
  • കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു
  • അനുസ്മരണം നടത്തി
  • ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു ഭാര്യ മരണപ്പെട്ടു
  • പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
  • യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുമൊത്ത് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • സഊദിയില്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കാം; നടപടികള്‍ക്ക് 'മുഖീം' പോര്‍ട്ടലില്‍ തുടക്കമായി
  • രാജ്യസഭാ എം പി ഡോ. പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ കുഴഞ്ഞുവീണു മരണപ്പെട്ടു
  • മരണ വാർത്ത
  • വടകരയിൽ ദേശീയപാതക്കായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
  • എസ്ഐആര്‍; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും
  • പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം പോര, അവ പ്രവർത്തിക്കുകയും വേണം -സുപ്രീംകോടതി
  • നിലമ്പൂരിൽ അക്രമിസംഘത്തിന്റെ വിളയാട്ടം; ബിവറേജസിന് സമീപം യുവാവിന് കുത്തേറ്റു
  • നിലമ്പൂരിൽ മദ്യപന്മാർ തമ്മിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  • മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. 
  • കൊലപാതക കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു
  • പോക്സോ കേസ് പ്രതിയെ റിമാൻഡ് ചെയ്യാതെ ജാമ്യം നൽകി കോടതി
  • ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
  • ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
  • വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
  • കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി
  • 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു
  • പത്തനംതിട്ട ടിഞ്ചു മൈക്കിൾ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച്ച
  • സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം;സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം
  • എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക;ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ
  • ചരിത്രത്തിലെ ഏറ്റവും വലിയ വില; 1.31,000 കടന്ന് സ്വർണവില,
  • സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ
  • ബജറ്റ് അവതരണം തുടങ്ങി അങ്കണവാടി വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
  • കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി
  • കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം
  • സംസ്ഥാന ബജറ്റ് ഇന്ന്
  • അഞ്ചാമത് ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം
  • പാലക്കാട് തിരക്കേറിയ റോഡിലിരുന്ന് സ്ത്രീയുടെ നിസ്‌കാരം.
  • പേരാമ്പ്രയിൽ കാറിൽ നിന്ന് വൻ കുഴൽപ്പണം പിടികൂടി.
  • കാൺമാനില്ല
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം
  • വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി.