വയനാട് :കാട്ടിക്കുളം തോൽപ്പെട്ടിയിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. 19കാരനായ വിഷ്‌ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് വിഷ്‌ണുവിനെ മരിച്ച നിലയിൽ കണ്ടത്തിയത്. കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു.
എന്നാൽ വിഷ്ണു അബോധാവസ്ഥയിലാകുകയും പെൺസുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആർ കേളുവിന് പരാതി നൽകിയിട്ടുണ്ട്.