കോഴിക്കോട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കൽ, മെൻസ്ട്രുവൽ കപ്പ് വിതരണം എന്നീ പദ്ധതികൾക്ക് ജില്ലയിൽ തുടക്കമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ലഭ്യമാക്കുന്നത്. നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിനായി 26 വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മെൻസ്ട്രുവൽ കപ്പ് വിതരണത്തിന് 10 ഹയർ സെക്കൻഡറി സ്‌കൂളുകളെയും 17 കോളേജുകളെയും നെറ്റ് സീറോ കാമ്പെയിൻ ഏറ്റെടുത്ത 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളെയുമാണ് തെരഞ്ഞെടുത്തത്.
ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും നൽകുന്ന സ്ഥാപനങ്ങളിലും അയൽക്കൂട്ടങ്ങളിലും ആർത്തവ ശുചിത്വവും ആർത്തവ ശുചിത്വ ഉൽപന്നങ്ങളുടെ ഉപയോഗവും സംബന്ധിച്ച ക്ലാസുകൾ ഫെബ്രുവരി 10നകം സംഘടിപ്പികും. ഇത് സംബന്ധിച്ച ജില്ലാതല യോഗം ഫെബ്രുവരി ആറിന് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ ചേരും.