ശബരിമല സ്വർണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്

Feb. 3, 2026, 10:13 p.m.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി.

ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതോടെ ശ്രീകുമാര്‍ ജയില്‍ മോചിതനായിയുന്നു.

ട്രംപിന്റെ സമ്മര്‍ദത്തിന് മോദി വഴങ്ങി; പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു: രാഹുൽ ഗാന്ധി
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാർ കോടതിയിൽ ഉന്നയിച്ച വാദം. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒപ്പിടുകയെന്നത് ഉത്തരവാദിത്വമായിരുന്നുവെന്നും ശ്രീകുമാര്‍ വാദിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ  നടന്‍ ജയറാമിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. 
അതേസമയം, കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും. എന്‍ വാസുവിനെ 14 ദിവസത്തേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്


MORE LATEST NEWSES
  • സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
  • ബത്തേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ
  • പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
  • വാട്‌സാപ്പിനും അതിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
  • പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയില്‍
  • 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • കട്ടിപ്പാറ പഞ്ചായത്ത് എൽ പി സ്പോർട്സ് മീറ്റ് കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വേദിയാകും.
  • ബൈക്ക് മെട്രോ പില്ലറിലിടിച്ചു;യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം.
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു
  • ലോക്‌സഭയിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • മെറ്റയ്ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി.
  • സാനിറ്ററി മാലിന്യ സംസ്‌കരണം; പദ്ധതികൾക്ക് തുടക്കം
  • സ്വർണവിപണിയിൽ ഇന്നും ചാഞ്ചാട്ടം തുടരുന്നു
  • മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു
  • ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
  • ടർഫ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഉയരത്തിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്
  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നു
  • രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി
  • സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
  • സംഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
  • സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു
  • സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു
  • മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ മരിച്ചതിന് പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു.
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു
  • പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം
  • കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒൻപത് പേർക്ക് പരുക്ക്
  • മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
  • ജെ. റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹത
  • മൈസൂരുവിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം
  • പഞ്ചായത്ത് തല മത്സരത്തിൽ ജേതാക്കളായി മലപുറം ഗവൺമെൻറ് സ്കൂൾ
  • മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം രൂപ കവർന്നു
  • എയിംസ് പ്രഖ്യാപനമില്ല; പ്രതിസന്ധിയിലായി കോഴിക്കോട് കിനാലൂരുകാർ
  • സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
  • കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
  • റോഡിന് കുറുകെ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
  • തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു
  • പനമരം ബീവറേജിൽവീണ്ടും മോഷണം
  • സ്വര്‍ണവില ഉച്ചക്ക് വീണ്ടും കുറഞ്ഞു
  • വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം; പ്രതിഷേധം ശക്തം
  • തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
  • മാറഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
  • നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്