ഡൽഹി: 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാർ നമ്പറുകളാണ് പ്രവർത്തനരഹിതമാക്കിയതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.
തട്ടിപ്പും ആധാർ സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗവും തടയുന്നതിനായിട്ടാണ് ആധാർ നമ്പറുകൾ നീക്കം ചെയ്തതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ പറഞ്ഞു. ഒരാൾ മരിച്ചാൽ, തട്ടിപ്പ് തടയുന്നതിനും ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ആധാർ നമ്പർ നിർജ്ജീവമാക്കേണ്ടത് അത്യാവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 134 കോടി ആധാർ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാർ.ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്സ് 'ലോക്ക്' ചെയ്യാൻ ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത ഓതന്റിക്കേഷൻ ശ്രമങ്ങൾ തടയുന്നു. കബളിപ്പിക്കൽ തടയുന്നതിന് 'ഫേസ് ഓതന്റിക്കേഷൻ' വിന്യസിച്ചിട്ടുണ്ട്. ഓഫ്ലൈൻ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാർ സെക്യൂർ ക്യുആർ കോഡ്, ആധാർ പേപ്പർലെസ് ഓഫ്ലൈൻ ഇ-കെവൈസി, ഇ-ആധാർ, ആധാർ വെരിഫൈ ചെയ്യാവുന്ന ക്രെഡൻഷ്യലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 134 കോടി ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സംവിധാനത്തിൻ്റെ കൃത്യതയും വിശ്വാസ്യതയും നിലനിർത്താൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കി.