ഓമശ്ശേരി : ജനവാസ കേന്ദ്രത്തിലെ തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓമശ്ശേരിയിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന തോട്ടിലേക്കാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുൾപ്പെടെ മലിനജലം തള്ളുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പ്രതിഷേധാത്മകമായി ഒരു മാസം മുമ്പ് നാട്ടുകാർ താഴെ ഓമശ്ശേരി ബസ്സ്റ്റോപ്പിന് പിന്നിലുള്ള തോട് കെട്ടിയടച്ചു പ്രദേശത്ത് പഞ്ചായത്ത് നേരത്തേ സ്ഥാപിച്ച 'ഹരിതം സുന്ദര ഓമശ്ശേരി, ഹരിത സുന്ദര ടൗൺ എന്നീ ബോർഡുകൾ' തോട്ടി ലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
കൂടാതെ ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ സംഘടനകളും പഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനവും നൽകിയിരുന്നു.എന്നാൽ എപ്പോഴും ഉള്ളപോലെ ഇവർക്ക് ഉടമകൾക് നോട്ടിസ് അയക്കുകയും വെള്ളം ഒഴുക്കി വിടാനുള്ള മൗന സമ്മതം കൊടുക്കയും എന്നല്ലാതെ മറിച്ചൊരു പരിഹാര നടപടികളും ആരംഭിക്കാത്തത് കൊണ്ട് തോട്ടിൽ നിന്നും രൂക്ഷമായ കൊതുക് ശല്യം കാരണം സഹികെട്ടു നാട്ടുകാർ താഴെ ഓമശ്ശേരി ബസ്റ്റോപ്പിന് പിറക് വശത്ത് പ്രതിഷേധ സൂചകമായി നേരത്തെ കെട്ടിയടച്ച തോട്ടിൽ തീയിട്ടു വീണ്ടും പ്രതിഷേധിക്കുകയായിരുന്നു.
വർഷങ്ങളായി തോട്ടിലൂടെ മലിനജലം ഒഴുക്കുന്ന സാഹ ചര്യത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് നാട്ടുകാർ തോട് അടച്ചതും ബോർഡ് സ്ഥാപിച്ചതും.പരിഹാരം ഉറപ്പായാൽ മാത്രമേ കെട്ട് തുറന്നു വിടുകയുള്ളൂ വെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.എന്നാൽ കഴിഞ്ഞ മാസം പെയ്ത മഴയിൽ കെട്ട് ഒലിച്ചു പോയെങ്കിലും തൊട്ടപ്പുറത്ത് മദ്രസയുടെയും പള്ളിയുടെയും സമീപം തോടിന്റ ആശാസ്ത്രീയത കാരണം മലിനജലം കെട്ടിക്കിടക്കുകയാണ്. ഇത് പള്ളിയിൽ വരുന്നവർക്കും മദ്രസയിൽ വരുന്ന വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ട് ആവുകയാണ്.
സ്ലാബുകൾ മാറ്റി ഗ്രില്ല് സ്ഥാപിച്ചാൽ മാത്രമേ ഏത് സ്ഥാപനങ്ങളിൽ നിന്നാണ് മലിന ജലം ഒഴുക്കി വിടുന്നതെന്ന കാര്യം വ്യക്തമാകുകയുള്ളൂ. സ്ഥാപന ങ്ങൾ മാലിന്യം തള്ളുന്നില്ലെന്നാണ് പറയുന്നത്.അതേസമയം, തോട്ടിലേക്ക് മലിനജലം എത്തുന്നുമുണ്ട്.
തോടിന് സമീപം താമസിക്കുന്ന വീട്ടുകാരുടെ കിണറുകളിലേക്ക് മലിനജലം ഊർന്നിറങ്ങുന്നത് കാരണം വെള്ളം ഉപയോഗി ക്കാൻ പറ്റാത്ത അവസ്ഥയാണ്.ഇത് കാരണം പല വീട്ടുകാരും മാറിത്താമസിക്കുന്നതായും നാ ട്ടുകാർ പറയുന്നു.തോടിന് സമീപമുള്ള പള്ളി യുടെ കിണർ മലിനമായത് കാരണം മണ്ണിട്ട് മൂടി പകരം മറ്റൊരു സ്ഥലത്ത് കിണർ കുഴിക്കുകയായിരുന്നു. സമീപ ത്തുള്ള മദ്റസയിലെ വിദ്യാർ ഥികളും ഇതിൻറെ രൂക്ഷഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവി ക്കുകയാണ്. മാലിന്യം കലർന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ടു വളരുന്നത് കൊണ്ട് പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്.
പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചിട്ടും ഇത് വരെ പരിഹാരം കാണാത്ത സ്ഥിതിക്ക് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.