അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി എത്തുന്ന ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ ആയുഷ് മാത്രയും സംഘവും ഇറങ്ങുന്നത്. ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.
കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് അർധസെഞ്ച്വറികൾ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സെമിയിൽ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഫോം കണ്ടെത്തിയ നായകൻ ആയുഷ് മാത്രെയും മലയാളി ഓപ്പണർ ആരോൺ ജോർജും ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വിഹാൻ മൽഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും മധ്യനിര കാക്കും.
വൈഭവ്-മാന്നി ലംസ്‌ഡൻ പോരാട്ടം
ടൂർണമെന്‍റിലെ മികച്ച ബൗളറായ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ (15 വിക്കറ്റുകൾ) ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക. ലംസ്‌ഡന്‍റെ വേഗതയെ സൂര്യവന്‍ഷിയും സംഘവും എങ്ങനെ നേരിടും എന്നത് മത്സരത്തിൽ നിർണ്ണായകമാകും.