കൊച്ചി: വ്യാപാരം ആരംഭിച്ചപ്പോൾ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. ഗ്രാമിന് 125 രൂപ കൂടി വില 14,090 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വില 1,12,720 രൂപയാണ്.
രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞ് സ്വർണവില 13,965 രൂപയിൽ എത്തിയിരുന്നു. പവന്റെ വില 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും രാവിലെ കുറഞ്ഞിരുന്നു. ആഗോള വിപണിയിലും സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറിന്റെ കുറവുണ്ടായത്. 4824 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.02 ശതമാനത്തിന്റെ ഇടിവാണ് ഇന്നുണ്ടായത്. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലാണ് ഡോളർ വ്യാപാരം നടത്തുന്നത്.
ഇതിനൊപ്പം സ്വർണ, വെള്ളി വിപണികളിലെ ലാഭമെടുപ്പും വില ഇടിയുന്നതിനുള്ള കാരണമായി മാറി. വരും ദിവസങ്ങളിൽ ഇറാൻ-യു.എസ് യുദ്ധമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുദ്ധം ഒഴിവാക്കാൻ ഇന്നും ചർച്ചകൾ നടക്കുന്നുണ്ട്.