കാസർകോട്: സൈബർ എത്തിക്സ് പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സമ്മേളനത്തിൽ പ്രമേയം. ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ പിന്താങ്ങി.
വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണമെന്ന് സമസ്‌ത സമ്മേളനത്തിൽ പ്രമേയം സാങ്കേതികവിദ്യയുടെ അതിപ്രസരം യുവതലമുറയെ മൂല്യച്യുതിയിലേക്കും സൈബർ ചതിക്കുഴികളിലേക്കും നയിക്കുന്ന ആധുനിക സാഹചര്യത്തിൽ, പൊതുവിദ്യാഭ്യാസ മേഖലയിൽ സൈബർ എത്തിക്സും സ്വഭാവ സംസ്‌കരണത്തിന് മുൻഗണന നൽകുന്ന ധർമ്മപാഠങ്ങളും ഉൾപ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമാണെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
കേവലം അറിവ് സമ്പാദനത്തിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന മൂല്യാധിഷ്‌ഠിത പാഠപുസ്തകങ്ങൾ സ്‌കൂൾ തലത്തിൽ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ലഹരി, സൈബർ വിപത്തുകൾ എന്നിവയിൽ നിന്ന് വരുംതലമുറയെ സംരക്ഷിക്കാനാവൂ. അതിനാൽ ഡിജിറ്റൽ യുഗത്തിലെ പെരുമാറ്റച്ചട്ടങ്ങളും ധാർമ്മിക അടിത്തറയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രമേയത്തിൽ പറയുന്നു.