അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്

Feb. 10, 2026, 7:47 a.m.

ഉടുമ്പന്നൂർ: മദ്യലഹരിയിൽ എത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ കല്ലുക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. ഇടുക്കി ഉടുമ്പന്നൂർ അമയപ്ര നെടുമറ്റത്തും കരയിൽ (വട്ടനാനിയിൽ) രാജേഷ് (43) ആണ് പിതാവ് വേലപ്പനെ (75) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലുദിവസം മുൻപാണ് ഇയാൾ മൂത്ത സഹോദരൻ രാജീവന്റെ വീട്ടിൽ എത്തിയത്. ഇവരുടെ പിതാവ് വേലപ്പൻ ഇവിടെയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ നാലുദിവസവും പ്രതി അച്ഛനും സഹോദരനുമൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നു.

സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയം വീട്ടിൽ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിലേക്ക് മാറി. ഇതിനിടെ രാജേഷ് കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാൾ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളംവെച്ചു.

അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും അവിടേക്ക് അടുക്കാൻ അനുവദിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് രാജേഷിനെ കീഴ്‌പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി എത്രയും വേഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ഡോക്ടർ തന്നെ 108 ആംബുലൻസ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാൽ ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസ് എത്തിയില്ല എന്നുപറഞ്ഞ് ഇവിടെ തർക്കമായി. ഇതിനിടെ വേലപ്പൻ മരിക്കുകയായിരുന്നു.

സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എൻ. അജി പറഞ്ഞു. 'പരിക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. ഇതിനായി 108 ആംബുലൻസ് വിളിച്ച് നൽകുകയും ചെയ്തു. ആംബുലൻസ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല.' സൂപ്രണ്ട് വ്യക്തമാക്കി.

വേലപ്പനെ ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.


MORE LATEST NEWSES
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
  • കൗമാരക്കാരെ ലഹരി നൽകി മർദ്ദിച്ചു പണം കവർന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ
  • കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
  • ലോഡ്ജിൽ അനാശാസ്യം; ഉടമയും കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരും അറസ്റ്റിൽ
  • സൈബർ എത്തിക്സ് പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തണം; സമസ്ത സമ്മേളനത്തിൽ പ്രമേയം
  • ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
  • പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്
  • ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
  • ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി
  • ഇൻസ്റ്റാഗ്രാം വഴി ലഹരി പാർട്ടി; ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ പിടിയിൽ
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • താനൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • യുജി, പിജി പഠനം; സ്കോളർഷിപ്പിന് അപേക്ഷ ഫെബ്രുവരി 28 വരെ
  • മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ അന്തരിച്ചു
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1,16,000 കടന്നു
  • എസ്റ്റേറ്റ്മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്‌
  • മരണ വാർത്ത
  • നാലുവയസ്സുകാരിയെ കാണാതായത് നാടിനെ ആശങ്കയിലാക്കി.
  • ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • ഹജ്ജ് വിസ ആരംഭിച്ച തായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
  • ഡോ.വന്ദനദാസ് കൊലപാതകം; പ്രോസിക്യൂഷൻ വാദം പൂർത്തിയായി
  • സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണം': ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി