ഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജികളാണ് ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുക.
മതാചാരങ്ങൾ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന അറുപതിലേറെ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. 2019ലായിരുന്നു ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീം കോടതി പരിഗണിച്ചിരുന്നത്. ഇപ്പോൾ നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നിരിക്കുന്നത്.
2019ൽ കേസിൽ ഒമ്പത് അംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ ഇപ്പോഴുള്ള ഏകയാൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്. ഹർജികളിൽ ഒമ്പതംഗ ബെഞ്ച് കേസിൽ എന്ന് മുതലാണ് വാദം തുടങ്ങുക എന്നതടക്കം ഇന്ന് തീരുമാനം ഉണ്ടാവും.