ന്യൂഡൽഹി: ശബരിമല യുവതീ പുനഃപരിശോധനാ പ്രവേശനത്തിലെ ഹരജിയിൽ സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി. ഏപ്രിൽ ഏഴ് മുതൽ വാദം കേൾക്കും. മാർച്ച് 14ന് മുൻപ് വാദങ്ങൾ എഴുതി നൽകാനും ഹരജിക്കാർക്ക് നിർദേശം. കേസിൽ മുതിർന്ന അഭിഭാഷകൻ കെ.പരമേശ്വറിനെ അമിക്കസ്ക്യൂറിയായും നിയമിച്ചു. ഏപ്രിൽ 7, 8, 9, 14, 15, 16 തീയതികളിലും വാദം കേൾക്കും. ഏപ്രിൽ 22ന് അവസാനഘട്ട വാദം നടക്കും. ഏപ്രിൽ 22ന് തന്നെ വാദം കേൾക്കുന്നത് പൂർത്തിയാക്കും.
അതേസമയം, പുനഃപരിശോധനാ ഹരജി നിലനിൽക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അഞ്ച് മതങ്ങളിലെ വിഷയങ്ങളാണ് ഒൻപതംഗ ബെഞ്ച് പരിഗണിക്കുക. റഫറൻസിനുള്ള ചോദ്യങ്ങൾ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങൾ ക്രോഡീകരിക്കാൻ നോഡൽ അഭിഭാഷകരെയും കോടതി നിയോഗിച്ചു.