അബ്ദുറഹീമിൻ്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

Feb. 2, 2025, 11:43 a.m.

റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും. ഞായറാഴ്ച റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് ഓരോ കാരണങ്ങളാൽ വിധി പറയുന്നത് മാറ്റി വെക്കുന്നത്.
വധശിക്ഷ ഒഴിവാക്കിയതിന് ശേഷം മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഏഴാമത്തെ കോടതി സിറ്റിങ്ങായിരുന്നു ഇന്ന് നടന്നത്. നേരത്തെയുള്ള സിറ്റിംഗുകളിൽ എല്ലാം പല കാരണങ്ങളാൽ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്. കഴിഞ്ഞ സിറ്റിംഗുകളിൽ ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ പതിനെട്ടു വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന അബ്‌ദുറഹീമിന്റെ കേസ് കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല. പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.ഒന്നര കോടി സഊദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21 നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചുവെങ്കിലും വിഷയം സൂക്ഷ്മ‌മായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റിയെങ്കിലും അന്നും തീരുമാനമായില്ല. തുടർന്ന് ഡിസംബർ 12ന് സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡിസംബർ 30ലേക്ക് സിറ്റിങ് മാറ്റി. ഇതിൽ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരിക്കെ അത് വീണ്ടും ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഇതിലെങ്കിലും ഒരു തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അതും മാറ്റി വെക്കുകയും ചെയ്തു. ഒടുവിൽ ഫെബ്രുവരി രണ്ടിന് വീണ്ടും കോടതി പരിഗണിച്ചെങ്കിലും ഏവരെയും നിരാശയിലാക്കി വീണ്ടും നീട്ടി വെക്കുന്നതായാണ് അറിയിപ്പ്.


MORE LATEST NEWSES
  • നെടുമങ്ങാട് മാർക്കറ്റിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു.
  • സൈക്കിൾ പമ്പിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു.
  • ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ.
  • ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 86 പേരെ അറസ്റ്റ് ചെയ്‌തു
  • നിപ ബാധിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  • മരണ വാർത്ത
  • ഹൗസ് ഡ്രൈവർമാരുടെ ഹുറൂബ് - ആറു മാസം സമയപരിധി നിശ്ചയിച്ച് മാനവ ശേഷി മന്ത്രാലയം
  • വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി
  • കുറുക്കന്റെ ആക്രമണത്തിൽ നാല് വയസ്സുകാരനടക്കം അഞ്ചുപേർക്ക് പരിക്ക്
  • ട്രെയിനിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി; യു.പി സ്വദേശി അറസ്റ്റിൽ
  • കാണാതായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • പെൺവാണിഭകേന്ദ്രം നടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
  • ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ.
  • വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്.
  • സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ
  • ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
  • പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു
  • വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാർഗോയും പരിശോധനാ സംവിധാനത്തിൽ മാറ്റം; ഇനി സിഐഎസ്എഫ് മേൽനോട്ടം വഹിക്കും
  • നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
  • ഹജ്ജ്-കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി
  • വ്യാജ പിഴ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ്
  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നൊച്ചാട് സ്വദേശി പൊലീസ് പിടിയില്‍
  • കനത്ത ജാഗ്രതയിൽ സൈന്യം; പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ
  • ചുരത്തിൽ ഗതാഗത തടസ്സം
  • ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു
  • വാഹനാപകടം; യുവതി മരിച്ചു
  • പാകിസ്ഥാൻ്റെ വെടിവയ്പ്പ്; പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു
  • നിപ ; എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
  • എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ധാരണ,
  • വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം.
  • പോക്സോ കേസ് പ്രതി റിമാന്റിൽ
  • ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ്
  • ഇന്ത്യ-പാക് സംഘർഷം;വിനിമയ നിരക്ക് ഉയര്‍ന്നു.
  • വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
  • ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച മലയാളിയായ യുവാവും സുഹൃത്തും അറസ്റ്റിൽ
  • മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റി വെച്ച
  • നവവധുവിൻ്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതിയായ വരന്റെ ബന്ധുവിനെ കോടതി റിമാൻഡ് ചെയ്തു
  • യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • നാട്ടിലെത്തിക്കാൻ ആരുമില്ലെന്ന് ജമ്മുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനി
  • ഹൃദയാഘാതത്തെ തുടർന്ന് കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു.
  • സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
  • കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • ആവ​ശ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്
  • ഇന്ത്യ - പാകിസ്ഥാൻ യുദ്ധം-സൗദിയുടെ നി‍ർണായക ഇടപെടൽ
  • സലാൽ, ബഗ്ലിഹാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി
  • കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
  • താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ്