ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.

Feb. 11, 2025, 2:16 p.m.

വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.

അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.

ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.

താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.

ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd


MORE LATEST NEWSES
  • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം
  • കക്കാട് കുളത്തിൽ മുങ്ങി യുവാവ് മരിച്ചു
  • ക്രൈസ്തവ പീഡനത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.
  • ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം; ആശ വർക്കേഴ്സ് യൂണിയൻ
  • എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും, യുവ സംരഭകനെയും ആദരിച്ചു
  • നിർമ്മല യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
  • ഹേമചന്ദ്രന്റെ ഫോൺ മൈസൂരിൽ നിന്ന് കണ്ടെത്തി
  • മരണ വാർത്ത
  • ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 
  • മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി
  • ജീവിതമാകട്ടെ ലഹരി"; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
  • സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും താഴോട്ട്
  • പിക്കപ്പ് വാൻ കെ.എസ്.ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം.
  • എസ് എഫ് ഐ യുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി.
  • കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് ഹിന്ദി പഠനം ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന*
  • പുതിയ ഡിജിപിയായി രവാഡ ചന്ദ്രശേഖർ തിരഞ്ഞെടുക്കപ്പെട്ടു
  • കിഴിശ്ശേരിയിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
  • വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ഡ്രൈവറേയും യാത്രക്കാരെയും മർദ്ദിച്ചതായി പരാതി
  • ചുരത്തിൽ മണ്ണിടിച്ചിൽ;ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു
  • ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം.
  • ബസ് മാറ്റി കയറ്റിവിട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
  • സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം
  • നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്
  • സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു
  • നവജാത ശിശുക്കളുടെ മരണം; നിർണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയൽവാസി.
  • സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സംവിധാനം നിർത്തിവച്ചു.
  • സ്വർണം വാങ്ങാൻ എത്തിയയാൾ മോതിരം കവർന്നു മുങ്ങിയതായി പരാതി
  • പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
  • അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ വാഹന പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
  • കുവൈത്ത് കെഎംസിസി; അഞ്ച് വീടുകളുടെ പ്രവർത്തനോദ്ഘാടനം സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
  • കോഴിക്കോട് ബൈപ്പാസില്‍ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം
  • ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞ് അപകടം*
  • നിലപാടിലുറച്ച് ഡോ;ഹാരിസ് ചിറക്കല്‍,സര്‍വ്വീസ് മടുത്തെന്ന് ഡോക്ടര്‍
  • കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി വിവരം
  • സ്കൂളുകളില്‍ കുടുംബശ്രീ മിനി സ്റ്റോറുകള്‍ ആരംഭിക്കുന്നു
  • ഒരു വയസ്സുകാരന്റെ മരണം;പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
  • കോഴിക്കോട് കുറ്റ്യാടി ദേശീയ പാതയിൽ ബസ് അപകടം. രണ്ടു പേർക്ക് പരിക്ക്.
  • പെണ്‍സുഹൃത്ത് വിളിച്ചു; ഹേമചന്ദ്രനെ പിന്നെ കണ്ടത് ഉള്‍വനത്തിലെ ചതുപ്പില്‍; ഒന്നര വര്‍ഷമായിട്ടും അഴുകാതെ മൃതദേഹം
  • നെല്ലാറച്ചാലിൽ ജീപ്പ് മറിഞ്ഞ സംഭവം പ്രതികൾക്ക് ജാമ്യം
  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
  • കാളികാവ് സ്വദേശി കുവൈത്തിൽ നിര്യാതനായി.
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • മുല്ലപ്പെരിയർ ഡാം നാളെ തുറക്കും: തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.