മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.

Feb. 5, 2025, 8:28 a.m.

മുക്കം: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കായുളഅള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. പ്രതിയെ മുക്കത്ത് എത്തിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം,മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട്  റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ


MORE LATEST NEWSES
  • മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
  • വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.
  • അംഗനവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി.
  • കാക്കവയലിൽ ബിൽഡിംഗ്‌ തീപിടിച്ചത് മുസ്‌ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു
  • ബസ് ജീവനക്കാർ തമ്മിൽ സംഘർഷം യുവാവിന് ഗുരുതര പരിക്ക്‌
  • പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.
  • കോഴിക്കോട് വൻ ആയുധ ശേഖരം കണ്ടെത്തി. 
  • വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല
  • കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു
  • കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍
  • ഗ്രീഷ്മയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
  • ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
  • മാരക മയക്കുമരുന്നായ മെത്താഫെറ്റാമിനുമായി യുവാവ് പിടിയിൽ
  • ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
  • യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
  • ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്.
  • കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
  • മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം.
  • മുക്കം പീഡനശ്രമം ; ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
  • സി എസ് ആർ തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു
  • സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് എട്ട് വയസുകാരി മരിച്ചു
  • മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
  • മെഡിക്കൽ കോളജിൽ റാ​ഗിങ്; പതിനൊന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
  • വന്യമൃഗ ആക്രമണം: റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്
  • രാജ്യ തലസ്ഥാനം ആര് ഭരിക്കും, കൂടുതൽ സർവെ ഫലങ്ങൾ ഇന്ന്
  • സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് രാസലഹരികള്‍ വിറ്റഴിക്കുന്ന എഞ്ചിനീയര്‍ പിടിയില്‍.
  • കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
  • വി​ല​വ​ർ​ധ​ന​ക്ക്​ പി​ന്നാ​ലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം.
  • പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതൽ മൂന്ന് ദിവസം വയനാട്ടിൽ
  • പൊലീസ് ‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം പൊലീസ് അന്വേഷണം തുടങ്ങി.
  • ലഹരിക്കെതിരെ ബോധവൽക്കരണം : വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.
  • ലഹരിമരുന്ന് വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
  • യാത്രക്കാരെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐക്കും രണ്ടു പോലീസുകാർക്കും സസ്പെൻഷൻ
  • ബാന്റ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.
  • എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കലും ഇനി ചെലവേറിയതാകും
  • ഹോട്ടലിലെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ അക്കൗണ്ടന്റ് അറസ്റ്റില്‍
  • വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി വിദഗ്ധ പരിശോധന
  • വയനാട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം  വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
  • പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം
  • കാണ്മാനില്ല
  • മലയാളി നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം;അസ്വാഭാവിക മരണത്തിനു കേസെടുത്തു
  • മരണവാർത്ത
  • മേചേരികുന്നേൽ തോമസ് ചാണ്ടി
  • നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
  • ഭാര്യാമാതാവിന് നേരെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
  • കുതിച്ചുയർന്ന് സ്വർണ്ണവില
  • പത്തനംതിട്ട പോലീസ് അക്രമണം;എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
  • വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു