വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തി,ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

March 1, 2025, 8:24 a.m.

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍  കൊലക്കുറ്റം ചുമത്തി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കി. താമരശ്ശേരി പൊലീസാണ്‌ നിർദേശം നൽകിയത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷതക്കൾക്കൊപ്പം വിട്ടത്. ഷഹബാസിന്‍റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചെന്നാണെന്നു പൊലീസ് പറയുന്നു.

താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവം ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് ലഭിച്ചു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.  

മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.

ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചെന്ന് ഉമ്മ  കെ പി റംസീന പറയുന്നു. മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത്  മുഹമ്മദ് ഷഹബാസിന്‍റെ ഉമ്മ കെ പി റംസീന പറഞ്ഞു. ഷഹാബിസിനെ മർദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്‍റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്ന് ശബ്ദ സന്ദേശം.

വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.


MORE LATEST NEWSES
  • ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി
  • മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ
  • താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
  • കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം:യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
  • മുണ്ടക്കൈ, ചൂരല്‍മല മുഴുവന്‍ ദുരിതബാധിതര്‍ക്കും മുസ്‌ലിം ലീഗ് റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
  • മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി
  • ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്,
  • ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു
  • റോഡ് ഉൽഘാടനം ചെയ്തു
  • പെരുമ്പള്ളിയിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി
  • കുന്നമംഗലത്ത് വാഹനാപകടം;യുവാവിന് ദാരുണാന്ത്യം
  • ഷഹബാസ് കൊലപാതക കേസിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.
  • ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ
  • മലപ്പുറം സ്വദേശി അൽ ഐനിൽ അന്തരിച്ചു.
  • റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി.
  • തേനീച്ചകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക്‌ പരിക്ക്
  • നിർത്തിയിട്ട കാർ കത്തിനശിച്ചു.
  • ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
  • വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
  • രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടിരുന്നതായി അഫാന്റെ മൊഴി.
  • ഷഹബാസിൻ്റെ മരണം; 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്'; പിതാവ് ഇക്ബാൽ
  • കഞ്ചാവുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ
  • ആശവർക്കർമാർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവും, പ്രിയങ്ക ഗാന്ധി
  • കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം.
  • ചരിഞ്ഞ കാട്ടാനയുടെ ‍ ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
  • യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.
  • ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
  • മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി 
  • പഠനം നിര്‍ത്തിയതിന് വഴക്ക് പറഞ്ഞു; അച്ഛനെ വെട്ടിക്കൊന്നതിന്‍റെ കാരണം പറഞ്ഞ് മകന്‍
  • നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം-രാസപരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
  • സഹപാഠിയുടെ മർദ്ദനത്തിൽ ഐടിഐയിലെ വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
  • പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും നടത്തി
  • എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍.
  • കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കേസില്‍ യുവതി
  • കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • മദ്യലഹരിയിൽ പുഴയിലേക്ക് കാറ് ഓടിച്ചിറക്കി യുവാവ്
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവിന്റെ മൊഴി എടുത്തു.
  • സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ധരണ നടത്തി.
  • തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു
  • ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
  • സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി
  • യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ.
  • ഷഹബാസിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  • യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി
  • റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി