ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

March 1, 2025, 6:58 p.m.

കോട്ടയം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ  മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത്  ഇലവ  വീട്ടിൽ  അജ്മൽ കെ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ്  സാഹസികമായി അറസ്റ്റ് ചെയ്തത്. 

ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സാമൂഹിക മാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്നപേരിൽ ആഡ്ബീർ  കേപ്പബിൾ  എന്ന ആപ്ലിക്കേഷൻ വൈദികന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച്  ഇതിലൂടെ ട്രേഡിങ്  നടത്തുകയായിരുന്നു. തുടക്കത്തിൽ  കുറച്ച് ലാഭവിഹിതം  വൈദികന് നൽകി വൈദികനെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു. 

മുടക്കിയ പണം തിരികെ ലഭിക്കാതെയും, ലാഭവും കിട്ടാതിരുന്നതിനെ തുടർന്ന് വൈദികൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ റെനീഷ് ടി എസിന്റെ നേതൃത്വത്തിൽ  വൈദികന്റെ നഷ്ടപ്പെട്ട കുറച്ചു പണം  കേരളത്തിലെ എടിഎം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ  പിടികൂടുകയും ചെയ്തിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്മൽ കൂടി ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും, ഇയാളെ പിടികൂടാൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇയാൾ കടുത്തുരുത്തി സ്റ്റേഷനിൽ ഹാജരായത്. ഈ തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാണന്ന്  കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി  ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിക്കുകയും ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അൻസാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിയുകയും തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം  മഹാരാഷ്ട്രയിൽ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. 

വൈദികന്റെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ എസ് എച്ച് ഒ റെനീഷ് ടി എസ്, എസ് ഐ നെൽസൺ സി എസ്, എ എസ് ഐ ഷാജി ജോസഫ്, സി പി ഒമാരായ വിനീത് ആർ നായർ, അരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.


MORE LATEST NEWSES
  • ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി
  • മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ
  • താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
  • കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം:യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
  • മുണ്ടക്കൈ, ചൂരല്‍മല മുഴുവന്‍ ദുരിതബാധിതര്‍ക്കും മുസ്‌ലിം ലീഗ് റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
  • മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി
  • ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്,
  • ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു
  • റോഡ് ഉൽഘാടനം ചെയ്തു
  • പെരുമ്പള്ളിയിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി
  • കുന്നമംഗലത്ത് വാഹനാപകടം;യുവാവിന് ദാരുണാന്ത്യം
  • ഷഹബാസ് കൊലപാതക കേസിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.
  • ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ
  • മലപ്പുറം സ്വദേശി അൽ ഐനിൽ അന്തരിച്ചു.
  • റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി.
  • തേനീച്ചകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക്‌ പരിക്ക്
  • നിർത്തിയിട്ട കാർ കത്തിനശിച്ചു.
  • ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
  • വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
  • രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടിരുന്നതായി അഫാന്റെ മൊഴി.
  • ഷഹബാസിൻ്റെ മരണം; 'പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്'; പിതാവ് ഇക്ബാൽ
  • കഞ്ചാവുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ
  • ആശവർക്കർമാർക്ക് നീതിക്ക് പകരം കേരള സർക്കാറിൽ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവും, പ്രിയങ്ക ഗാന്ധി
  • കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം.
  • ചരിഞ്ഞ കാട്ടാനയുടെ ‍ ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
  • യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.
  • ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
  • മുസ്‌ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി 
  • പഠനം നിര്‍ത്തിയതിന് വഴക്ക് പറഞ്ഞു; അച്ഛനെ വെട്ടിക്കൊന്നതിന്‍റെ കാരണം പറഞ്ഞ് മകന്‍
  • നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം-രാസപരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
  • സഹപാഠിയുടെ മർദ്ദനത്തിൽ ഐടിഐയിലെ വിദ്യാർത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
  • പി. ഭാസ്കരൻ അനുസ്മരണവും ഗാനസന്ധ്യയും നടത്തി
  • എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍.
  • കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കേസില്‍ യുവതി
  • കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
  • മദ്യലഹരിയിൽ പുഴയിലേക്ക് കാറ് ഓടിച്ചിറക്കി യുവാവ്
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവിന്റെ മൊഴി എടുത്തു.
  • സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ധരണ നടത്തി.
  • തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു
  • സൗദിയിലെ സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് നാട്ടിൽ നിര്യാതനായി
  • യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ.
  • ഷഹബാസിന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
  • യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റെന്ന് പരാതി
  • റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • പനി ബാധിച്ച് ആദിവാസി വിദ്യാര്‍ഥിനി മരിച്ചു