ഷഹബാസ് വധക്കേസ്; പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും,

March 3, 2025, 2:18 p.m.


താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നും പുറത്തുവന്നിട്ടുണ്ട്. 

അതിനിടെ, മകൻ്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു. പരീക്ഷ എഴുതാൻ അവസരം നൽകിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്ന് ഇഖ്ബാൽ പറഞ്ഞു. അവർ പരീക്ഷ എഴുതുന്നത് അംഗീകരിക്കാൻ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു. 
അവരെ വേണമെങ്കിൽ അടുത്തവർഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങൾക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷൻ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങൾക്ക് മകൻ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാൽ പറഞ്ഞു. 

അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നാണ്.  

തലയോട്ടി തകർന്നാണ് ഷഹബാസിൻറെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടികൾ മാത്രമല്ല, മുതിർന്നവരുൾപ്പെടെയുള്ളവരാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പിതാവ് ഇക്ബാലും പറഞ്ഞിരുന്നു. 5 പേരെ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ തുറന്നുപറയുന്ന കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിപി വധക്കേസ് പ്രതിപ്പട്ടികയിലുള്ള ടികെ രജീഷിനൊപ്പമാണ് ഇയാളുള്ളത്. ഈ ചിത്രം എപ്പോഴാണ് എടുത്തതെന്ന കാര്യം വ്യക്തമല്ല. ഈ സംഭവത്തിന് ക്വട്ടേഷൻ സംഭവവുായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോൾ കുട്ടിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നെന്ന ഷഹബാസിൻറെ പിതാവിൻറെ ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ്  പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാൻറിലായ അഞ്ച് വിദ്യാർത്ഥികളുടേയും വീട്ടിൽ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.


MORE LATEST NEWSES
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
  • റെഡിമെയ്‌ഡ് ഷോപ്പിൽ നിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടി.
  • മഹാത്മാ കുടുംബ സംഗമം നടത്തി
  • ചമലിൽ മയക്കു മരുന്ന് ലഹരിയിൽ ജ്യേഷ്ടൻ, സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു.*
  • ജർമ്മനിയിൽ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്സൽ,കുതിരവട്ടം സ്വദേശി പിടിയിൽ
  • കോഴിക്കോട് സ്വദേശി ഖത്തറിൽ മരണപ്പെട്ടു
  • പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ്; പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍
  • ഉംറ തീർഥാടകർക്ക് മുടി മുറിക്കാൻ മക്ക ഹറമിൽ മൊബൈൽ ബാർബർ ഷോപ്പുകൾ ആരംഭിച്ചു
  • ക്ഷേത്ര ഉത്സവം: ബത്തേരിയിൽനാളെ ഗതാഗത നിയന്ത്രണം*
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
  • അബ്ദുൽ റഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി*
  • പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിപ്പിച്ചത് നീതികേട്'-ഷഹബാസിന്റെ പിതാവ്
  • സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം
  • സ്വർണവില ഉയർന്നു.
  • നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി
  • ഓയിൽ കമ്പനിക്ക് തീയിട്ട സംഭവത്തിൽ പോലീസിൽ കീഴടങ്ങി പ്രതി
  • ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
  • ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
  • ഷഹബാസ് കൊലപാതകം ; പ്രതിഷേധം ശക്തം.
  • അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നു ; ഡോറിൽ മറ്റൊരു കാർ ഇടിച്ച് അപകടം.
  • പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോർജ് പി.എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി
  • പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു.
  • ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം;
  • ഷഹബാസിൻ്റെ കൊലപാതകം; പ്രതിഷേധവുമായി എംഎസ്എഫ്
  • ഓസ്‌കർ 2025; ‘നോ അദർ ലാൻഡ്’ മികച്ച ഡോക്യൂമെന്ററി ഫീച്ചർ ഫിലിം
  • പത്തനംതിട്ട കൊലപാതകം;കൂടുതൽ വിവരങ്ങൾ പുറത്ത് .
  • ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി
  • മീൻ തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ
  • താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
  • കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം:യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
  • മുണ്ടക്കൈ, ചൂരല്‍മല മുഴുവന്‍ ദുരിതബാധിതര്‍ക്കും മുസ്‌ലിം ലീഗ് റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു
  • റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് തട്ടി അപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
  • റിയാദിൽ വാഹനമിടിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു
  • മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി
  • ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്,
  • ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു
  • റോഡ് ഉൽഘാടനം ചെയ്തു
  • പെരുമ്പള്ളിയിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി
  • കുന്നമംഗലത്ത് വാഹനാപകടം;യുവാവിന് ദാരുണാന്ത്യം
  • ഷഹബാസ് കൊലപാതക കേസിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി.
  • ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ
  • മലപ്പുറം സ്വദേശി അൽ ഐനിൽ അന്തരിച്ചു.
  • റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി.
  • തേനീച്ചകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക്‌ പരിക്ക്
  • നിർത്തിയിട്ട കാർ കത്തിനശിച്ചു.
  • ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
  • വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.