കരിപ്പൂരിൽ വൻ എംഡി എം എ വേട്ട

March 10, 2025, 10:54 a.m.

മലപ്പുറം: കരിപ്പൂരിലെ വീട്ടിൽ നിന്ന് 1.66 കിലോഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. മുക്കൂട് മുല്ലാൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സ്ക്വാഡും എംഡിഎംഎ പിടിച്ചത്. ലഹരി കേസിൽ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്. തിങ്കളാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നാണ് സൂചന. പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വീട് റെയ്ഡ് ചെയ്താണ് എംഡിഎംഎ പിടിച്ചെടുത്തത്.

കൊച്ചിയില്‍ നിന്ന് ജനുവരിയിൽ എംഡിഎംഎ ഉള്‍പ്പെടെ മയക്കുമരുന്നുകൾ പിടികൂടിയ കേസിലെ ഇടനിലക്കാരനാണ് ഇപ്പോൾ പിടിയിലായ നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി.ആഷിഖ് (26). രണ്ട് ദിവസം മുമ്പാണ് ഇയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്ന് എംഡിഎംഎ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാർഗ്ഗം കള്ളക്കടത്തായി എത്തിച്ചായിരുന്നു ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി യുവതി ഉള്‍പ്പെടെ ആറുപേരാണ് പിടിയിലായിരുന്നത്. 

കഴിഞ്ഞ ജനുവരി 30ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖ്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയിഷ ഗഫര്‍ സെയ്ദ് എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലില്‍ നിന്ന് 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷം മൂല്യം വരുന്ന ഒമാന്‍ കറന്‍സികളുമായി പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പശ്ചിമ കൊച്ചിയില്‍ നടത്തിയ അന്വേഷണത്തിൽ മറ്റു നാലുപേരെ കൂടി മയക്കുമരുന്നുമായി പിടികൂടി. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെ ഫെബ്രുവരി ഒന്നിന് വൈപ്പിനില്‍ വെച്ചും സംഘത്തില്‍പ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മാഈല്‍ സേഠ് എന്ന യുവാവിനെ ഫെബ്രുവരി അഞ്ചിന് മട്ടാഞ്ചേരിയില്‍ നിന്നും പിടികൂടി. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള വിശദ അന്വേഷണത്തിലാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ഫ്ളാസ്‌കുകള്‍ക്കുള്ളിലും അതിവിദഗ്ധമായി ഒളിപ്പിച്ച് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷിഖ് വീട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മട്ടാഞ്ചേരി പൊലീസ് കൊണ്ടോട്ടിയിലെത്തി ഡാന്‍സാഫിന്റേയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാൾക്ക് വീണ്ടും പാഴ്സൽ എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്കിലോ എംഡിഎംഎ വീട്ടിൽ നിന്ന് പിടികൂടിയത്.


MORE LATEST NEWSES
  • വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ,
  • ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂര വേണ്ട, ട്യൂഷൻ സെന്ററുകളിൽ പരിശോധന ; നടപടികൾ കടുപ്പിക്കാൻ തീരുമാനം
  • പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു.
  • ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; പുതിയ തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
  • ഭിന്നശേഷിക്കാരൻ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു.
  • കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു.വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
  • ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു.
  • കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക': ഹൈക്കോടതി
  • റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍
  • കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
  • നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനി പിടിയിൽ.
  • പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
  • ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
  • ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
  • ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
  • ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
  • വിദ്യാർത്ഥിനിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം.
  • കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
  • ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി
  • മലാപ്പറമ്പ് ഓവർപാസ് തുറന്നു: നിർമാണം പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം
  • പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്, കൂടുതൽ തെളിവ് തേടി അന്വേഷണസംഘം
  • ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍
  • വ്യാജ ആധാര്‍ കാര്‍ഡും ഐഡി കാര്‍ഡും ഉണ്ടാക്കി വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
  • ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തു; മുങ്ങിയ ഭര്‍ത്താവ് 6 വര്‍ഷത്തിന് ശേഷം പിടിയില്‍
  • ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
  • കക്കട്ടിൽ വയോധികന്​ വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു
  • ഷഹബാസിന്റെ കൊലപാതകം;പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി.
  • ലഹരിക്കെതിരെ സന്ദേശം ഉയർത്തി ഇഫ്താർ സ്നേഹ സംഗമം
  • പിതാവിനെയും മകനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി.
  • ഡോക്ടർ ദമ്പതികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
  • ഡോക്ടറില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ
  • ഒമാനിൽ കാറപകടത്തിൽ പരിക്കേറ്റ നന്മണ്ട സ്വദേശി മരണപ്പെട്ടു
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • മീറ്ററിടാതെ ഓടിയാൽ 'സൗജന്യ യാത്ര'; പിൻവാങ്ങി സര്‍‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല
  • സ്റ്റുഡന്‍റായി; 2 മാസത്തിൽ നടത്തിയത് 80 ലക്ഷത്തിന്‍റെ ഇടപാട്
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
  • ഗൾഫ് എയര്‍ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു
  • പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവർ പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപന യുവാവ് പിടിയിൽ
  • സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
  • താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; പൊലീസ് സംഘം മുംബൈയിലേക്ക
  • നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
  • അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • അശാസ്ത്രീയ ഡയറ്റുകള്‍ ജീവനെടുക്കും; കണ്ണൂരില്‍ മരിച്ച പെണ്‍കുട്ടി കഴിച്ചത് വെള്ളം മാത്രം,