ലഹരിക്കെതിരെ ജനകീയ സദസ്സുമായി കട്ടിപ്പാറ പഞ്ചായത്ത്*

March 13, 2025, 7:11 a.m.

കട്ടിപ്പാറ: ലഹരിക്കെതിരെ ജനകീയ പിന്തുണയോടെ ശക്തമായി പോരാടുവാൻ, രംഗത്തിറങ്ങുവാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയസദസ്സിൽ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ തിങ്ങി നിറഞ്ഞ ജനബാഹുല്യം ലഹരിക്കെതിരെ ജനങ്ങൾക്കുള്ള പ്രതിക്ഷേധത്തിന്റെ തെളിവായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത ജനകീയസദസ്സിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അബൂബക്കർ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഖ്യാഥിതികളായി ബിജു CR (SI താമരശ്ശേരി പോലീസ്), ഷംസുദ്ദീൻ (അസി.എക്സൈസ് ഇൻസ്പെക്ടർ) എന്നിവർ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, മറ്റ് ബുദ്ധിമുട്ടുകളെപ്പറ്റിയും ഷഫീഖ് അലി (സിവിൽ എക്സൈസ് ഓഫീസർ), വിപിൻ വർഗീസ് (കൗൺസിലർ, സ്വാന്തനം ഡി അഡിക്ഷൻ സെന്റർ, കട്ടിപ്പാറ) എന്നവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, മുഹമ്മദ് മോയത്ത്, എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ആരാധനാലയ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന അംഗങ്ങൾ, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ, വനിത സംഘടന അംഗങ്ങൾ, സ്കൂളുകളിലെ പ്രധാന അധ്യാപകരും, PTA അംഗങ്ങളും, കുടുംബശ്രീ ഭാരവാഹികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ജനകീയ പോരാട്ട തുടക്കത്തിന് ആവേശമായി.
എല്ലാ വാർഡുകളിലും അടിയന്തിരമായി ജനകീയ കൂട്ടായ്മകളും, ബോധവത്കരണ പ്രചരണ പരിപാടികളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുകളിലേക്കും ഓരോ പോലീസുകാരെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമായി നിയോഗിക്കുന്നതിനും തീരുമാനമായി. സ്കൂളുകളിൽ രക്ഷകർത്താക്കൾക്കും, വിദ്യാർത്ഥികൾക്കും കൃത്യമായ അവബോധം നല്കുന്നതിന് ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രധാനാധ്യാപകരെയും, PTA ഭാരവാഹികളെയും ചുമതലപ്പെടുത്തി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റ് ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും, സെക്രട്ടറി കൺവീനറുമായും, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വിവിധ സംഘടനപ്രതിനിധികൾ തുടങ്ങിയ അംഗങ്ങളുമായുള്ള കമ്മറ്റി രൂപീകരിച്ചു.
ജനകീയ സദസ്സിൽ ഹാരിസ് അമ്പായത്തോട്, ഷാഹിം ഹാജി, അനിത രവീന്ദ്രൻ,CP നിസാർ, സലാം മണക്കടവൻ, മജീദ് മൗലവി, ഷാൻ മാസ്റ്റർ, സലീം പുല്ലടി, മുഹമ്മദ് റിഫായത്ത്, റഹീം സഖാഫി, KC ബഷീർ, ബാബു മാസ്റ്റർ,നിനീഷ് കട്ടിപ്പാറ, സലാം മാസ്റ്റർ കോളിക്കൽ, CKC അസൈനാർ, ലത്തീഫ് കോറി, അബുലൈസ് മാസ്റ്റർ, ബൈജു NJ, ഷൈനി അമ്പായത്തോട് തുടങ്ങിയവർ ജനകീയ സദസ്സിൽ വിവിധങ്ങളായ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും സമർപ്പിച്ച് സംസാരിച്ചു.


MORE LATEST NEWSES
  • യുവതിക്ക് നേരെ ആസിഡൊഴിച്ച പ്രതി പ്രശാന്തിനെതിരെ കൂടുതൽ ആരോപണവുമായി യുവതിയുടെ അമ്മ.
  • സാമ്പത്തിക തർക്കം; അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ.
  • ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
  • ചികിത്സയ്കക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം: ഡോക്ടർക്ക്‌ ജാമ്യം
  • നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
  • വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ, സ്കൂളുകൾ പോലീസ് നിരീക്ഷണത്തിൽ
  • ജനം ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.
  • കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
  • സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ
  • ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യ
  • കാറ്റിലും മഴയിലും കനത്ത നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് കർഷക കോൺഗ്രസ്
  • മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.
  • കൂടരഞ്ഞിയിൽ കാട്ടുപൂച്ചയുടെ അക്രമം; 19 ഓളം വളർത്തുകോഴികളെ കൊന്നു*
  • പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. പരാതിക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ സൂപ്രണ്ട് മരണപ്പെട്ടു
  • വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ തള്ളിയിട്ട ടെക്‌സ്റ്റൈല്‍സ് ജീവനക്കാരൻ അറസ്റ്റിൽ
  • രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും*
  • കര്‍ണാടകയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
  • മലയാളി വ്യവസായിയെ ആക്രമിച്ചു പണം തട്ടിയത് മലയാളി സംഘം
  • മരണ വാർത്ത
  • കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ.
  • സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ
  • 'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ 
  • കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു
  • മൈസൂരില്‍ വാഹനം ആക്രമിച്ചു കൊള്ള നടത്തിയ കേസിലെ മലയാളിയായ പ്രതിയെ പോലീസ് വെടിവെച്ചു
  • വയനാട്ടിൽ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഇന്‍സ്റ്റഗ്രാം പരിചയം; ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു;യുവാവ് അറസ്റ്റിൽ
  • ബിജു ജോസഫിന്റെ കൊലപാതകം; ക്രൂര മർദനത്തിന് ഇരയായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
  • കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ 50 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
  • നെല്ലിപ്പൊയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
  • ഗ്രൈൻഡർ ആപ്പ് വഴി യുവാവിനെ വശീകരിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
  • റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
  • ഷിബില കൊലപാതകം,എസ്ഐക്ക് സസ്പെന്‍ഷന്‍
  • മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ശില്പശാല സംഘടിപ്പിച്ചു
  • കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി
  • നാടന്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍.
  • പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.
  • കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി.
  • വൈത്തിരി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെടിക്കെട്ടും ചെണ്ടക്കൊട്ടും.
  • റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി.
  • ഷാബ ഷെരീഫ് കൊലക്കേസ് ; ഒന്നാം പ്രതിക്ക് 11 വർഷം 9 മാസവും തടവ്
  • ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു‌.
  • ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം.
  • മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്
  • കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ യുവതി പോലീസിന്റെ നോട്ടപ്പുള്ളി.
  • ഷിബില നേരിട്ടത് ക്രൂര പീഡനം; പൊലീസ് നടപടി എടുത്തെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ്.
  • കർണാടകയിൽ ഇന്ന് ഹർത്താൽ