കോഴിക്കോട്ഓ :ൺലൈൻ വ്യാപാരത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ഡോക്‌ടറിൽ നിന്ന് ആറരലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദ്യാർത്ഥി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ.
കൊടുവള്ളി മാനിപുരം സ്വദേശിയായ തൃപ്പൊയിൽ മുഹമ്മദ് ജാസിം(22), ബാലുശ്ശേരി ശിവപുരം സ്വദേശി പാറക്കൽ അബു ഹസ്സൻ അലി(21), ശിവപുരം സ്വദേശിയും വിദ്യാർത്ഥിയുമായ കാരാട്ട് ഗോപിക്ക് (മുത്തു 22) എന്നിവരെയാണ് നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്, എസ്ഐ ലീല വേലായുധൻ എന്നിവരുൾപ്പെട്ട സംഘം പിടികൂടിയത്.
ബംഗളൂരുവിൽ താമസിക്കുന്ന ഡോക്ടർ പൊലീസിൻ്റെ ഓൺലൈൻ പോർട്ടലിലൂടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പരാതി നൽകിയത്. തുടർന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണ. ആരംഭിക്കുകയായിരുന്നു.
അന്വേഷണത്തെപ്പറ്റി സൂചന ലഭിച്ച മൂന്ന് പേരും ജില്ലയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. ജാസിമാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് ലഭിക്കുന്ന വിവരം. ഗോപിക്കിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം വിനിമയം ചെയ്തിരുന്നത്.
ട്രേഡിംങ് ചെയ്തതു നല്ല വരുമാനം ഉണ്ടാക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്.
ഇവരുടെ കെണിയിൽ വീണുപോകുന്നവരിൽ നിന്ന് ചെറുതും വലുതമായ തുകകൾ; നിക്ഷേപിക്കാനെന്ന പേരിൽ കൈക്കലാക്കുകയും വ്യാജ ഡ്രേഡി അക്കൗണ്ടിലൂടെ ഈ ഇൻവെസ്റ്റ്മെന്റിന് വൻ ലാഭം ഉണ്ടായെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും.
നിക്ഷേപിച്ച തുക വളരെ വലിയ സംഖ്യയായി മാറിയിട്ടുണ്ടെന്ന് വ്യാജ ഇന്റർഫേസ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ തൃക പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ സാങ്കേതിക തെറ്റുകൾ വരുത്തിയതിനാൽ കൂടുതൽ പണം അടച്ചാൽ മാത്രമേ പണം തിരികെ ലഭിക്കൂ എന്ന് പറഞ്ഞാണ് ഇവർ വഞ്ചന നടത്തിയിരുന്നത്.
സൈബർ കുറ്റാന്വേഷണത്തിലെ ആധുനിക സംവിധാനങ്ങൾ ഉപയോഗിപ്പെടുത്തിയാണ് പ്രതികളിലേക്കെത്താൻ സാധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.എ.എസ്.ഐ ശ്രീശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു ചെറിയകടവത്ത്, സിവിൽ പോലീസ് ഓഫീസർ റജീഷ്, സൈബർ സെൽ ഉദ്യോഗസ്ഥനായ പ്രജിത്ത് എന്നിവര്യം പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.