തീവണ്ടിയിൽ നിന്ന് തട്ടിയെടുത്ത ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തി.

April 6, 2025, 11:09 a.m.

പാലക്കാട് : അച്ഛനമ്മമാർക്കൊപ്പം തീവണ്ടിയിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു. പ്രതി തമിഴ്‌നാട് ദിണ്ടിഗൽ പെരുമാൾപ്പെട്ടി വെട്രിവേൽ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാൾ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.ഒഡിഷയിൽനിന്ന് ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന റായ്‌ഗഢ് സ്വദേശികളായ മനസ് ദൻകാരിയുടെയും ഹമീസയുടെയും മകൾ താൻസികയെയാണ് വെട്രിവേൽ തട്ടിയെടുത്തത്. പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പത്തുമണിക്കുശേഷമാണ് സംഭവം. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ദമ്പതിമാരുടെ സമീപത്തുനിന്നാണ് ഇയാൾ കുട്ടിയെ എടുത്തത്. പിന്നീട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി.സ്റ്റേഷന് മുന്നിലെത്തിയ ഇയാളുടെ കൈയിലുണ്ടായിരുന്ന കുട്ടി ഉച്ചത്തിൽ കരഞ്ഞു. സംശയംതോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വെട്രിവേലിനെ തടഞ്ഞുനിർത്തി വിവരംതിരക്കി. ഇതോടെയാണ് സംഭവം പുറത്താവുന്നത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു. അവർ ഉടൻ ടൗൺ നോർത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.വണ്ടി തൃശ്ശൂരെത്തിയപ്പോഴാണ് ദമ്പതിമാർ കുട്ടിയെ നഷ്‌ടപ്പെട്ടവിവരം അറിയുന്നത്. ഉടൻ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇരുവരും പിന്നീട് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഒഡിഷയിൽനിന്ന് വ്യാഴാഴ്ചയാണ് ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ മനസ് ദൻകാരിയും ഹമീസയും ആലുവയിലേക്ക് പുറപ്പെട്ടത്. ആലുവയിൽ അലുമിനിയം പാത്രക്കമ്പനിയിലാണ് ജോലി. 11 വർഷമായി ഇവർ സ്ഥിരമായി ജോലിക്കായി കേരളത്തിലെത്തുന്നുണ്ട്. രതയ്ക്കിടെ ഉറങ്ങി, എണീക്കുമ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ലെന്ന് ഹമീസ പറഞ്ഞു.

ടൗൺ നോർത്ത് സ്റ്റേഷൻ എഎസ്ഐ സജീവൻ, എസ്‌സിപിഒ ശബരി, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, പ്രതിയെ റെയിൽവേപോലീസിന് കൈമാറി. വെട്രിവേലിനെ കോടതി റിമാൻഡ് ചെയ്തു. ദിണ്ടിഗൽ, സേലം എന്നിവിടങ്ങളില മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.


MORE LATEST NEWSES
  • സൗദിയിൽ സന്ദർശക വീസയിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏപ്രിൽ 13നകം മടങ്ങണമെന്ന് പ്രചാരണം വ്യാജവാർത്തയാണെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം
  • നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • വീട്ടിലെ പ്രസവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ
  • ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു
  • അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്, മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു
  • ഓൺലൈൻ ട്രേഡിങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
  • വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
  • കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
  • മോഷ്ടിച്ച ബൈക്കുകളുമായി മൂന്നു പേർ പിടിയിൽ
  • സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് കെ. ദേവിക്ക്
  • വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്.
  • എട്ടാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ
  • ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ
  • വിദ്യാർഥി മരിച്ച നിലയിൽ
  • പുതുപ്പാടിയിൽ എം .ഡി എം എ പിടികൂടി
  • ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
  • വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു.
  • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കെ.സി.ബി.സി നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ
  • അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും പിഴയും
  • കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം
  • വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
  • എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.
  • കവര്‍ച്ച നടത്തി രക്ഷപ്പെടാന്‍ ശ്രമം; മലമ്പുഴയില്‍ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദാക്കി
  • മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ‌
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത., നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്
  • എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോടതിയുടെ നിര്‍ണായക ഉത്തരവ്
  • രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി;
  • കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
  • വഖഫ് ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തയച്ച് ലീഗ് എംപിമാര്‍
  • ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു
  • ദീപിക ദിനപത്രം മുൻ മാനേജിംഗ് എഡിറ്റർ ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു.
  • കൊച്ചിയിൽ ജീവനക്കാരെ തൊഴിൽപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്
  • ഐഎച്ച്ആർടിയിൽ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
  • കൊച്ചിയിലെ തൊഴിൽ പീഡനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
  • ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ
  • അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയവരെ പിന്തുടർന്ന് പൊലീസ്;കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • എറണാകുളത്ത് വീടിന്റെ കാർപോർച്ചിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • സ്വർണവിലയിൽ വൻ ഇടിവ്
  • വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ.
  • സമരം അമ്പത്തിയഞ്ചാം ദിവസത്തിലേക്ക്; കമ്മീഷനെ വയ്ക്കാമെന്ന തീരുമാനം മാറ്റാതെ സർക്കാർ
  • ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പിടിയിൽ.
  • രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • MORE FROM OTHER SECTION
  • ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നരകം തുറക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്.
  • INTERNATIONAL NEWS
  • നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
  • KERALA NEWS
  • സൗദിയിൽ സന്ദർശക വീസയിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏപ്രിൽ 13നകം മടങ്ങണമെന്ന് പ്രചാരണം വ്യാജവാർത്തയാണെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം
  • GULF NEWS
  • പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • LOCAL NEWS
  • ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി.
  • SPORTS NEWS
  • ഓൺലൈൻ ട്രേഡിങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
  • MORE NEWS