നിയമ സഭാ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

April 12, 2025, 11:41 a.m.

*ന്യൂഡൽഹി* : നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അക്കാര്യം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇതാദ്യമായാണ്‌ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201 ആം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സർക്കാരിയ, പൂഞ്ചി കമ്മീഷനുകളുടെ ശുപാർശകളിലും, കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യുക്തമായ സമയത്തിനുള്ളിൽ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭാ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും, പിന്നിട്ട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടന വിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രിൽ എട്ടിന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണ്ണ രൂപം ഇന്നലെ അർദ്ധ രാത്രിയാണ് സുപ്രീം കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തത്. വിധിയുടെ പകർപ്പ് എല്ലാ ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ഹൈകോടതികൾക്കും അയച്ച് കൊടുക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഗവർണർമാർക്കുള്ള സമയപരിധി സംബന്ധിച്ചും വിധിയിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരം ബില്ല് തിരിച്ച് അയക്കുകയോ, രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ചയക്കുകയാണെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളിൽ വേണം. തിരിച്ച് അയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാൽ അതിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭാ വീണ്ടും പാസ്സാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ. സുപ്രീം കോടതി വിധി തമിഴ്നാടിന്റെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.


MORE LATEST NEWSES
  • മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണ പെട്ടു
  • അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • ഇന്ന് ഓശാനപ്പെരുന്നാൾ
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
  • പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
  • വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍
  • മരണവാര്‍ത്ത
  • ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
  • കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു
  • വൈദ്യതിലൈനില്‍ മരച്ചില്ല പൊട്ടി വീണിട്ടും നടപടി ഇല്ലാതെ കെ എസ് ഇ ബി,
  • കോഴിക്കോട് രൂപത ഇനി അതിരൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ
  • കാണ്മാനില്ല
  • പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ അക്രമണം,വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
  • കുത്തിവയ്‌പ് എടുത്തതിനെ തുടർന്ന് 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം
  • പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
  • ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് നാട്ടുകാർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി:ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
  • മരണ വീട് സന്ദർശനം നടത്തി വീട്ടിലെത്തിയ അയൽവാസി കുഴഞ്ഞു വീണ് മരിച്ചു
  • മരണവാര്‍ത്ത*
  • ആയഞ്ചേരിയിൽ എംഡിഎംഎയുമായി ബി ജെ പി നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
  • ചരിത്രം കുറിച്ച് സ്വർണം; ഇന്നും വില വർധിച്ചു
  • പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്
  • മുനമ്പം: വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്
  • കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
  • എടപ്പാളിൽ വാഹനാപകടത്തിൽ വയസുകാരി മരിച്ചു. സ്ത്രീക്ക് ഗുരുതര പരിക്ക്
  • പതിനേഴ്കാരിയെ കാണാതായിട്ട് രണ്ടു ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • വയനാട് പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു
  • ബിജു ജോസഫിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
  • കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകള്‍; ഷെരീഫിന്റേത് കൊലപാതകം
  • പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പകരം സംയുക്ത പ്രസ്താവന മതി
  • റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
  • കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ
  • ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു
  • മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; രേഷ്മ രണ്ട് മാസം ഗര്‍ഭിണി'; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; യുവതിക്ക് പരിക്ക്
  • ഷെൽറ്റർ ഭവന പദ്ധതിക്ക് കീഴിൽ 387മത്തെ വീട് നിർമ്മാണം ആരംഭിച്ചു
  • കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച്,ആറ് പേർക്ക് പരിക്ക്
  • വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഷഹബാസ് കൊലക്കേസ്; പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
  • നാദാപുരം മേഖലയിൽ ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി
  • ബസും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിനും യുവതിക്കും ദാരുണാന്ത്യം