ഇന്ന് ഓശാനപ്പെരുന്നാൾ

April 13, 2025, 7:21 a.m.

ഇടുക്കി: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.

തലസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നൽകും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം നൽകും. 

ഓശാന ദിനമായ ഇന്ന് ഇടുക്കി രാജാക്കാടുള്ള വിശ്വാസികൾ കുരുത്തോലകളുമായി ടൗണിൽ നടത്തുന്ന പ്രദക്ഷിണം മത സൗഹാർദത്തിന്‍റെ സന്ദേശം കൂടിയാണ്. രാജാക്കാട് ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ഓശാനക്ക് ആവശ്യമായ മുഴുവൻ കുരുത്തോലകളും വർഷങ്ങളായി എത്തിക്കുന്നത് ഹിന്ദുമത വിശ്വാസിയായ ഓണംപാറയിൽ മോഹനനാണ്.

കഴിഞ്ഞ എട്ട് വർഷമായി ഇടുക്കിയിലെ രാജാക്കാടുകാര്‍ ഓശാന ദിവസം കയ്യിലേന്തുന്നത് ഓണംപാറയിൽ മോഹനൻ ദേവാലയത്തിൽ എത്തിയ്ക്കുന്ന കുരുത്തോലകളാണ്. വർഷങ്ങൾക്ക്‌ മുൻപ് ഹൈറേഞ്ചിൽ തെങ്ങുകൾക്കു പലതരത്തിലുള്ള രോഗം ബാധിച്ചപ്പോൾ കുരുത്തോല കിട്ടാനില്ലാതായി. ഇത് മനസിലാക്കിയ മോഹനൻ തൻറെ പുരയിടത്തിലെ 23 തെങ്ങുകളിൽ നിന്ന് ഓല ശേഖരിച്ച് പള്ളിയിൽ എത്തിച്ചു. അന്ന് മുതൽ ഇതിന് മോഹനൻ മുടക്കം വരുത്തിയിട്ടില്ല.

ആയിരത്തിലധികം കുടുംബങ്ങളുള്ള ഇടവക ദേവാലയത്തിൽ, 5000 ലധികം ഓലകളാണ് ഓശാന ദിനം ആവശ്യമുള്ളത്. ടൗണിലെ ദേവാലയമായതിനാൽ സമീപ ഇടവകകളിൽ നിന്നും വിശ്വാസികളെത്തും. എല്ലാ മതവിശ്വാസികളും സൗഹൃദത്തോടെ കഴിയുന്നയിടമാണ് രാജാക്കാടെന്നും മതസൗഹാര്‍ദത്തിന്‍റെ സന്ദേശമാണ് ഈ കുരുത്തോല കൈമാറ്റത്തിലൂടെ നടക്കുന്നതെന്നും  ഇടവക വികാരി  ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ പറഞ്ഞു ശനിയാഴ്ച തന്നെ ആവശ്യത്തിനുള്ള ഓലകൾ വെട്ടി ഒരുക്കി മോഹനൻ പള്ളിയിലെത്തിക്കും. രാജക്കാട്ടിൽ ബാർബർഷോപ്പ് നടത്തുകയാണ് മോഹനൻ. സമീപത്തുള്ള ജോസ് ഗിരി ദേവാലയത്തിലേയ്ക്ക് ആവശ്യമായ കുരുത്തോലകളുമിപ്പോൾ നൽകുന്നത് ഇദ്ദേഹമാണ്.


MORE LATEST NEWSES
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.
  • നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ
  • ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം
  • വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യനടപടി; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി
  • ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം;രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • ചെളിപ്പൊയിൽ-കണ്ണഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു.
  • ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • നരിക്കുനിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ സുപ്രധാന കണ്ണികൾ പിടിയിൽ
  • മ്യാൻമറിൽ വീണ്ടും ഭൂചലനം
  • സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.
  • മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
  • മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണ പെട്ടു
  • അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.