ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ

April 14, 2025, 4:14 p.m.

തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ പിടിയിൽ. ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൗരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. മുംബൈ പൊലീസിൻ്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഈസ്റ്റ് മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

2023 മാർച്ച് ഒന്നിനാണ് സംഭവത്തിന്റെ തുടക്കം. തൃശൂർ സ്വദേശി ഫേസ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. താൻ സിറിയയിൽ യുദ്ധം ഉണ്ടായപ്പോൾ രക്ഷപ്പെട്ട് തുർക്കിയിൽ വന്നതാണ് എന്നും കൈവശമുണ്ടായിരുന്ന യു.എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ രണ്ട് ബോക്‌സുകൾ ഈജിപ്തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും പ്രതി പറഞ്ഞു. ഇവ ഇന്ത്യയിൽ എത്തിച്ച് നൽകാമെന്നും ബോക്സു‌കൾ കൊണ്ടുവരാൻ പ്രമാണങ്ങളുടെ ചെലവിലേക്ക് പണം അയക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് 1.90 കോടി രൂപ അയച്ച് നൽകിയത്.

പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ തൃശൂർ സ്വദേശി ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസി. കമീഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചത്.തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ പ്രത്യേക മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പണം അയച്ച രേഖകളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പ്രതികളിലൊരാളെ ബാംഗളൂരിൽവെച്ച് കണ്ടുമുട്ടിയതുമായി ബന്ധപെട്ട വിവരങ്ങളും പ്രതി സഞ്ചരിച്ച ഫ്ലൈറ്റുകളുടെ പാസഞ്ചേഴ്സ് മാനിഫെസ്റ്റോയും പരിശോധിച്ചു.

അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പിലെ സംഘമാണ് ഇതിന് പിന്നിലെന്ന് മനസ്സിലായി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ നിരീക്ഷിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ സുധീഷ്കുമാർ, സി. ബ്രാഞ്ച് സബ് ഇൻസ്പെക്ടർ വിനോദ് കെ.ആർ., സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് ശങ്കർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


MORE LATEST NEWSES
  • തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു
  • ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു
  • ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ
  • കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു.
  • അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ``` നിർബന്ധമാക്കി ഉത്തരവ്
  • വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
  • വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ
  • കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ റിയാദിൽ മരണപ്പെട്ടു
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.
  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.