തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്

April 24, 2025, 8:44 a.m.

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ് പ്രതി അമിത് പൊലീസിന് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന കടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലും അദ്ദേഹത്തിന്റെ വീട്ടിലും പ്രതി ജോലി ചെയ്തിരുന്നു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ച കേസിലും, സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിരുന്നു. തുടർന്ന് അഞ്ചര മാസത്തോളം ജയിലിൽ കഴിഞ്ഞു. ഈ സമയത്ത് ഗർഭിണിയായിരുന്ന ഭാര്യ പ്രതിയിൽ നിന്നും അകന്നു. എന്നാൽ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. ഇതോടെ താൻ കുടുംബവുമായി അകന്നുവെന്നും പക മൂർച്ഛിച്ച് കൊലപാതകം നടത്തിയെന്നും അമിത് പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി വീടിനുള്ളിൽ കണ്ടെത്തിയത്. ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് പൊലീസ് അമിത്തിനെ പിടികൂടുകയായിരുന്നു. പ്രതിയുമായി തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം
  • കക്കാട് കുളത്തിൽ മുങ്ങി യുവാവ് മരിച്ചു
  • ക്രൈസ്തവ പീഡനത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധിച്ചു.
  • ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം; ആശ വർക്കേഴ്സ് യൂണിയൻ
  • എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെയും, യുവ സംരഭകനെയും ആദരിച്ചു
  • നിർമ്മല യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
  • ഹേമചന്ദ്രന്റെ ഫോൺ മൈസൂരിൽ നിന്ന് കണ്ടെത്തി
  • മരണ വാർത്ത
  • ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 
  • മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • ചുരത്തിൽ വീണ കല്ലും മണ്ണും നീക്കം ചെയ്തു
  • നവജാത ശിശുക്കളെ കുഴിച്ചിട്ട കേസ്: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി
  • ജീവിതമാകട്ടെ ലഹരി"; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
  • സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും താഴോട്ട്
  • പിക്കപ്പ് വാൻ കെ.എസ്.ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം.
  • എസ് എഫ് ഐ യുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി നൽകി.
  • കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് ഹിന്ദി പഠനം ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന*
  • പുതിയ ഡിജിപിയായി രവാഡ ചന്ദ്രശേഖർ തിരഞ്ഞെടുക്കപ്പെട്ടു
  • കിഴിശ്ശേരിയിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
  • വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കം;ഡ്രൈവറേയും യാത്രക്കാരെയും മർദ്ദിച്ചതായി പരാതി
  • ചുരത്തിൽ മണ്ണിടിച്ചിൽ;ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു
  • ബൈക്കിൽ ലോറിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം.
  • ബസ് മാറ്റി കയറ്റിവിട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
  • സ്ത്രീകളെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തി, യുവതികൾക്കെതിരെയും അന്വേഷണം
  • നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്
  • സ്കൂട്ടർ തോട്ടുചാലിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു
  • നവജാത ശിശുക്കളുടെ മരണം; നിർണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയൽവാസി.
  • സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സംവിധാനം നിർത്തിവച്ചു.
  • സ്വർണം വാങ്ങാൻ എത്തിയയാൾ മോതിരം കവർന്നു മുങ്ങിയതായി പരാതി
  • പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
  • അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ വാഹന പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
  • കുവൈത്ത് കെഎംസിസി; അഞ്ച് വീടുകളുടെ പ്രവർത്തനോദ്ഘാടനം സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
  • കോഴിക്കോട് ബൈപ്പാസില്‍ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം
  • ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞ് അപകടം*
  • നിലപാടിലുറച്ച് ഡോ;ഹാരിസ് ചിറക്കല്‍,സര്‍വ്വീസ് മടുത്തെന്ന് ഡോക്ടര്‍
  • കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി വിവരം
  • സ്കൂളുകളില്‍ കുടുംബശ്രീ മിനി സ്റ്റോറുകള്‍ ആരംഭിക്കുന്നു
  • ഒരു വയസ്സുകാരന്റെ മരണം;പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
  • കോഴിക്കോട് കുറ്റ്യാടി ദേശീയ പാതയിൽ ബസ് അപകടം. രണ്ടു പേർക്ക് പരിക്ക്.
  • പെണ്‍സുഹൃത്ത് വിളിച്ചു; ഹേമചന്ദ്രനെ പിന്നെ കണ്ടത് ഉള്‍വനത്തിലെ ചതുപ്പില്‍; ഒന്നര വര്‍ഷമായിട്ടും അഴുകാതെ മൃതദേഹം
  • നെല്ലാറച്ചാലിൽ ജീപ്പ് മറിഞ്ഞ സംഭവം പ്രതികൾക്ക് ജാമ്യം
  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
  • കാളികാവ് സ്വദേശി കുവൈത്തിൽ നിര്യാതനായി.
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • മുല്ലപ്പെരിയർ ഡാം നാളെ തുറക്കും: തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.