കെ എം എബ്രഹാമിനെതിരായ കേസിൽ പന്ത്രണ്ട് വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ.

April 28, 2025, 1:17 p.m.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ. എഫ് ഐ ആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ 13(1), 13 (1) (e) എന്നീ വകുപ്പുകളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി വില വരുന്ന ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. നേരത്തെ വിജിലൻസ് ഇതേ പറ്റി അന്വേഷണം നടത്തിയിരുന്നില്ല. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്‌ട്യാ തെളിവുകൾ ഉണ്ടെന്ന കാര്യം എഫ് ഐ ആറിലും സിബിഐ പരാമർശിച്ചിട്ടുണ്ട്.

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്ത‌ികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നായിരുന്നു ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്‌ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ൽ തള്ളിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കൽ 2018 ൽ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രിൽ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.


MORE LATEST NEWSES
  • ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി.
  • ലാംഡ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച്. ഇ.ഡി ജേതാക്കൾ
  • കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു,
  • റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്.
  • ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ.
  • ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. 
  • ഷാജി എൻ. കരുൺ അന്തരിച്ചു
  • മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി
  • ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്.
  • കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
  • ബദ്‌രിയ്യ ഗ്രാറ്റോണിയം : സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി.
  • മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും
  • സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം*
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
  • യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക
  • തിരുവനന്തപുരത്തെ​ കോളറ മരണം: ജാഗ്രതയിൽ ആരോഗ്യവിഭാഗം
  • കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു
  • ഉച്ചയ്ക്ക് ഒ.പി കഴിയുന്നതോടെ ഡോക്ടർമാരില്ല: താമരശ്ശേരി താലൂക് ആശുപത്രി ഒരു റഫറൽ ആശുപത്രിയായി മാറിയതായി പരാതി
  • വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾക്ക് കോഴിക്കോടിന്റെ യാത്രാമൊഴി
  • പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഊർജിതമാക്കി
  • യാത്രയയപ്പ് യോഗം
  • ടയറിൽ കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അപകടം;
  • ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
  • അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ
  • *ബദ്‌രിയ്യ ഗ്രാറ്റോണിയം : മെഡിക്കൽ ക്യാമ്പ് സമാപിച്ചു
  • കുടിവെള്ള മോഷണം: വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വിച്ഛേദിച്ചു
  • ഐടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാറിനെ മദ്യ മാഫിയ വിഴുങ്ങി : റിയാസ് അട്ടശ്ശേരി വയനാട്
  • എംഡിഎംഎ പിടികൂടിയ സംഭവം; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
  • കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
  • രണ്ട് പേർ എം ഡി എം എ യുമായി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ
  • യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത്.
  • മരണ വാർത്ത
  • അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി
  • അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞ, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
  • വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
  • ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു.
  • അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
  • ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്
  • സാമ്പത്തിക തർക്കം; കോട്ടയത്ത് ഒരാൾ കുത്തേറ്റു മരിച്ചു
  • മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം
  • പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ
  • പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
  • ജാമ്യത്തിലിറങ്ങി വീണ്ടും ജയിലിലേക്ക്, വീട്ടിൽ സുക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു