ഷാജി എൻ. കരുൺ അന്തരിച്ചു

April 28, 2025, 5:48 p.m.

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുൺ(73) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുൺ. നാൽപതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി. അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു. എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദ്ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്നു. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി എൻ. കരുൺ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

1988ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആൻഡ് ലെറ്റേഴ്‌സ്, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1952ല്‍ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദവും 1974ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്‌ളോമയും നേടി. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) രൂപവത്കരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യ പങ്കുവഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു.

1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചയും മേളക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും


MORE LATEST NEWSES
  • ഷൊർണൂരിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി.
  • ലാംഡ സ്റ്റീൽസ് സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച്. ഇ.ഡി ജേതാക്കൾ
  • കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു,
  • റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്.
  • ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ.
  • ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. 
  • മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി
  • ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്.
  • കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
  • തെരുവ് നായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
  • ബദ്‌രിയ്യ ഗ്രാറ്റോണിയം : സൈക്കിൾ റാലി സംഘടിപ്പിച്ചു.
  • റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി.
  • കെ എം എബ്രഹാമിനെതിരായ കേസിൽ പന്ത്രണ്ട് വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ.
  • മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും
  • സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം*
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
  • യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ
  • കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക
  • തിരുവനന്തപുരത്തെ​ കോളറ മരണം: ജാഗ്രതയിൽ ആരോഗ്യവിഭാഗം
  • കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു
  • ഉച്ചയ്ക്ക് ഒ.പി കഴിയുന്നതോടെ ഡോക്ടർമാരില്ല: താമരശ്ശേരി താലൂക് ആശുപത്രി ഒരു റഫറൽ ആശുപത്രിയായി മാറിയതായി പരാതി
  • വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.
  • ഫത്ഹുല്ലാ മുത്തുക്കോയ തങ്ങൾക്ക് കോഴിക്കോടിന്റെ യാത്രാമൊഴി
  • പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഊർജിതമാക്കി
  • യാത്രയയപ്പ് യോഗം
  • ടയറിൽ കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അപകടം;
  • ഡല്‍ഹിയില്‍ വൻ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
  • അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ
  • *ബദ്‌രിയ്യ ഗ്രാറ്റോണിയം : മെഡിക്കൽ ക്യാമ്പ് സമാപിച്ചു
  • കുടിവെള്ള മോഷണം: വടകരയിലെ സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വിച്ഛേദിച്ചു
  • ഐടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാറിനെ മദ്യ മാഫിയ വിഴുങ്ങി : റിയാസ് അട്ടശ്ശേരി വയനാട്
  • എംഡിഎംഎ പിടികൂടിയ സംഭവം; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
  • കൊടുവള്ളിയിൽ വിവാഹാവശ്യത്തിന് എത്തിയ ബസിന് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
  • രണ്ട് പേർ എം ഡി എം എ യുമായി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ
  • യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത്.
  • മരണ വാർത്ത
  • അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി
  • അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞ, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
  • വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
  • ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു.
  • അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
  • ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്
  • സാമ്പത്തിക തർക്കം; കോട്ടയത്ത് ഒരാൾ കുത്തേറ്റു മരിച്ചു
  • മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം
  • പഹൽ​ഗാം ഭീകരാക്രമണം; 14 ഭീകരരുടെ പട്ടിക പുറത്തു വിട്ട് ഐബി, സഹായം നൽകിയ 60 പേ‍‌ർ കസ്റ്റ‍ഡിയിൽ
  • പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി, മൂന്ന് പേർ കസ്റ്റഡിയിൽ
  • ജാമ്യത്തിലിറങ്ങി വീണ്ടും ജയിലിലേക്ക്, വീട്ടിൽ സുക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു